റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

2000 രൂപ നോട്ട് പിന്‍വലിക്കല്‍; കാരണം വ്യക്തമാക്കാനാകില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം വെളിപെടുത്താനാകില്ലെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ദേശീയ സുരക്ഷയേയും സാമ്പത്തിക താല്‍പര്യത്തേയും മാനിച്ചാണിത്. മാത്രമല്ല, ഇക്കാര്യങ്ങള്‍ വെളിപെടുത്തുന്നത് വിദേശ രാജ്യവുമായുള്ള ബന്ധത്തെ ബാധിക്കും.

പരമാധികാരം, സമഗ്രത, സുരക്ഷ, ശാസ്ത്രീയ അല്ലെങ്കില്‍ സാമ്പത്തിക താല്‍പ്പര്യങ്ങള്‍, വിദേശ രാജ്യവുമായുള്ള ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8 (1) (എ) പ്രകാരം ഒരു പൊതു അതോറിറ്റിക്ക് അനുവാദമില്ല.തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ദേശീയ വക്താവ് സാകേത് ഗോഖലെ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടി.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ ടാഗ് ചെയ്തുകൊണ്ട് ഗോഖലെ റിസര്‍വ് ബാങ്കിന്റെ പ്രതികരണം ട്വിറ്ററില്‍ പങ്കുവച്ചു.2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട ഫയലുകള്‍, കത്തിടപാടുകള്‍, മെമ്മോകള്‍ ഫയല്‍കുറിപ്പുകള്‍ എന്നിവ ഗോഖലെ നേരത്തെ റിസര്‍വ്് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം,2,000 രൂപ നോട്ടുകള്‍ നിക്ഷേപിച്ചതിലൂടെ 1.8 ലക്ഷം കോടി രൂപയുടെ അധിക പണലഭ്യതയുണ്ടായതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.2,000 രൂപ നോട്ടുകള്‍ മുഴുവന്‍ തിരിച്ചെത്തുന്നത് 3 ലക്ഷം കോടി രൂപയുടെ അധിക പണലഭ്യത സൃഷ്ടിക്കും, ദ്വൈതമാസ ധനനയം പ്രഖ്യാപിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ദാസ് നിരീക്ഷിച്ചു.

X
Top