ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

രൂപയെ താങ്ങിനിര്‍ത്തുന്നത് ആര്‍ബിഐയുടെ കറന്‍സി മാര്‍ക്കറ്റ് ഇടപെടല്‍

ന്യൂഡല്‍ഹി: ഡോളര്‍ ശക്തിപ്പെടുമ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ തളരുകയാണ് രൂപ.നിലവില്‍ 82.74 നിരക്കിലാണ് ഇന്ത്യന്‍ കറന്‍സിയുള്ളത്.ഡിസംബറില്‍ ഇതുവരെ നേരിട്ട ഇടിവ് 2 ശതമാനം.

അതേസമയം, ഒക്ടോബര്‍ 20 ന് ശേഷം 83 നിരക്കിലേയ്ക്ക് വീണില്ല എന്നതും ശ്രദ്ധേയമാണ്. ആഗോള സ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിച്ചിട്ടും ഫെഡ് റിസര്‍വ് നയം കര്‍ശനമാക്കിയിട്ടും രൂപ പിടിച്ചുനില്‍ക്കുന്നത് ആര്‍ബിഐ ഇടപെടലിന്റെ ഫലമാണ്. വിദഗ്ധര്‍ കരുതുന്നു.

രൂപയെ താങ്ങിനിര്‍ത്താന്‍ കേന്ദ്രബാങ്ക്, കറന്‍സി വിപണിയില്‍ ഇടപെടുകയും ഡോളര്‍ വില്‍ക്കുകയും ചെയ്യുന്നു. വിവിധ കണക്കുകള്‍ പ്രകാരം, കറന്‍സി വിപണിയില്‍ ആര്‍ബിഐയുടെ മൊത്തം ഇടപെടല്‍ ഒക്ടോബറില്‍100 ബില്യണ്‍ ഡോളറിലെത്തി. 34 ബില്യണ്‍ ഡോളര്‍ സ്‌പോട്ടിലും 65 ബില്യണ്‍ ഡോളര്‍ ഫോര്‍വേഡ് മാര്‍ക്കറ്റിലും.

83.25 നിലവാരം ലംഘിച്ചില്ലെങ്കില്‍ രൂപ മുമ്പത്തെ ഏറ്റവും താഴ്ന്ന നില സൂക്ഷിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. ”വില 83.25-ന് മുകളില്‍ വ്യാപാരം ചെയ്തുകഴിഞ്ഞാല്‍ പിന്നീട് വ്യക്തമായ ബ്രേക്ക്ഔട്ട് സംഭവിക്കും. അതുവരെ റേഞ്ച്ബൗണ്ട് പ്രൈസ് ആക്ഷനായിരിക്കും” കൊട്ടക് സെക്യൂരിറ്റീസ് കുറിപ്പില്‍ പറഞ്ഞു.

X
Top