ജിഎസ്ടി റിട്ടേൺ ഫയലിങ്ങിന് ഇനി 3 വർഷം കട്ട്-ഓഫ് സമയം27 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായെന്ന് ലോകബാങ്ക്‌ റിപ്പോര്‍ട്ട്നിക്ഷേപം ആകർഷിക്കാൻ തൊഴിൽസമയം കൂട്ടി ആന്ധ്രമുതലമട മാങ്ങയ്ക്ക് 600 കോടി വിറ്റുവരവ്സംസ്ഥാന ജിഡിപിയില്‍ ഒന്നാസ്ഥാനം മഹാരാഷ്ട്രയ്ക്ക്

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ധനകാര്യ കമ്മീഷന്‍ പാര്‍ട്ട് ടൈം അംഗം

ര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കറിനെ പതിനാറാം ധനകാര്യ കമ്മീഷന്റെ പാര്‍ട്ട് ടൈം അംഗമായി നിയമിച്ചതായി ധനമന്ത്രാലയം അറിയിച്ചു.

മുഴുവന്‍ സമയ അംഗങ്ങളില്‍ ഒരാളായ മുന്‍ ധനകാര്യ സെക്രട്ടറി അജയ് നാരായണ്‍ ഝാ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവച്ചതിനെ തുടര്‍ന്നാണ് നിയമനമെന്ന് മന്ത്രാലയം അറിയിച്ചു. ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെയോ 2025 ഒക്ടോബര്‍ 31 വരെയോ, ഏതാണ് ആദ്യം വരുന്നത് വരെ, ശങ്കര്‍ സ്ഥാനമൊഴിയും.

നീതി ആയോഗിന്റെ മുന്‍ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ അധ്യക്ഷനായ കമ്മീഷനില്‍ നാല് അംഗങ്ങളാണുള്ളത്. സെക്രട്ടറി റിത്വിക് പാണ്ഡെ, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, ഒരു സാമ്പത്തിക ഉപദേഷ്ടാവ് എന്നിവര്‍ കമ്മീഷനെ സഹായിക്കുന്നു.

വിരമിച്ച ഉദ്യോഗസ്ഥയായ ആനി ജോര്‍ജ് മാത്യുവും സാമ്പത്തിക വിദഗ്ധ മനോജ് പാണ്ടയും കമ്മീഷനിലെ മുഴുവന്‍ സമയ അംഗങ്ങളാണ്. എസ്ബിഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് ഒരു പാര്‍ട്ട് ടൈം അംഗമാണ്.

16-ാമത് ധനകാര്യ കമ്മീഷന്‍ 2025 ഒക്ടോബര്‍ 31-നകം അതിന്റെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള നികുതി വിഭജനവും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും കമ്മീഷന്‍ നിര്‍ദ്ദേശിക്കും.

ഇതിനു പുറമേ, ദുരന്ത നിവാരണ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള നിലവിലെ ക്രമീകരണങ്ങളും കമ്മീഷന്‍ അവലോകനം ചെയ്യും.

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മീഷന്‍.

X
Top