ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

കേന്ദ്രസര്‍ക്കാറിന് ലാഭവിഹിതം; ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗം വെള്ളിയാഴ്ച

ന്യൂഡല്ഹി: വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ സര്‍ക്കാറിന് ലാഭവിഹിതം നല്‍കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) പരിഗണിയ്ക്കും. ധനകാര്യങ്ങളും സര്‍ക്കാറിന് എത്ര തുക കൈമാറാമെന്നും ചര്‍ച്ച ചെയ്യാനാണ് സാധാരണഗതിയില്‍ മെയ് മാസത്തില്‍ ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുക. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

റിസര്‍വ് ബാങ്കില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മൊത്തം 480 ബില്യണ്‍ രൂപ (5.8 ബില്യണ്‍ ഡോളര്‍) ലഭിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അതേസമയം
മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ ലാഭവിഹിതമായി റിസര്‍വ് ബാങ്ക് 1 ട്രില്യണ്‍ മുതല്‍ 2 ട്രില്യണ്‍ രൂപ വരെ സര്‍ക്കാരിന് കൈമാറുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പിഎല്‍സി വിശകലന വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 303.1 ബില്യണ്‍ രൂപയാണ് ആര്‍ബിഐ നല്‍കിയത്.

വിദേശ കറന്‍സി വ്യാപാരത്തില്‍ നിന്നും പ്രാദേശിക ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗണ്യമായ ലാഭം നേടുമെന്നും അതുകൊണ്ടുതന്നെ വന്‍തുക ലാഭവിഹിതം നല്‍കാനാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വര്‍ഷത്തെ ഉയര്‍ന്ന പലിശനിരക്കും റിസര്‍വ് ബാങ്ക് റിവേഴ്സ് റിപ്പോ മോഡിലായതിനാലും ലാഭവിഹിതത്തില്‍ ഉയര്‍ന്ന വര്‍ദ്ധനവുണ്ടാകുമെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്നാവിസ് പറഞ്ഞു.

X
Top