ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഫ്ലിപ്‌കാർട് സ്ഥാപകൻ സച്ചിൻ ബൻസലിൻ്റെ നവി കമ്പനിക്ക് വിലക്കേർപ്പെടുത്തി ആർബിഐ

ഫ്ലിപ്‌കാർട് സ്ഥാപകൻ സച്ചിൻ ബൻസലിൻ്റെ ധനകാര്യ സ്ഥാപനമായ നവി ഫിൻസെർവിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കി. ഇതിന് പുറമെ ആശിർവാദ് മൈക്രോ ഫിനാൻസ്, ആരോഹൻ ഫിനാൻഷ്യൽ സർവീസ് എന്നീ കമ്പനികളെയും വിലക്കിയിട്ടുണ്ട്.

വായ്പ നൽകിയ പണത്തിന് മേലെ ചുമത്തിയ പലിശ നിരക്ക് കൂടുതാണെന്നും നിയമലംഘനം നടന്നെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം നിലവിലെ ഉപഭോക്താക്കൾക്കുള്ള സേവനം കമ്പനികൾക്ക് തുടരാമെന്നും ധനശേഖരണവും റിക്കവറി നടപടികൾക്കും തടസമില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

അതേസമയം കമ്പനികൾക്ക് ആജീവനാന്ത വിലക്കല്ല ഏർപ്പെടുത്തിയതെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തിയാൽ വിലക്ക് പിൻവലിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

X
Top