ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

റെയ്മണ്ട് ലിമിറ്റഡിന്റെ ലാഭം രണ്ട് മടങ്ങ് വർധിച്ച് 162 കോടിയായി

മുംബൈ: വൈവിധ്യമാർന്ന ഗ്രൂപ്പായ റെയ്മണ്ട് ലിമിറ്റഡ് അതിന്റെ ബിസിനസ് വിഭാഗങ്ങളിലുടനീളമുള്ള മെച്ചപ്പെട്ട വളർച്ചയെത്തുടർന്ന് 2022 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ രണ്ട് മടങ്ങ് വർധനയോടെ 161.95 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനി 56.15 കോടി രൂപ അറ്റാദായം നേടിയതായി റെയ്മണ്ട് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. അതേപോലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 1,551.32 കോടിയിൽ നിന്ന് 39.76 ശതമാനം ഉയർന്ന് 2,168.24 കോടി രൂപയായി.

റെയ്മണ്ട് തുടർച്ചയായ നാലാം പാദത്തിലും ലാഭകരമായ വളർച്ചയ്‌ക്കൊപ്പം ഉയർന്ന പ്രവർത്തന പ്രകടനം നടത്തി. അതേസമയം ഒരു വർഷം മുമ്പുള്ള 1,488.64 കോടിയിൽ നിന്ന് രണ്ടാം പാദത്തിൽ റെയ്മണ്ടിന്റെ മൊത്തം ചെലവ് 31.27 ശതമാനം ഉയർന്ന് 1,954.18 കോടി രൂപയായി.

ടെക്സ്റ്റൈൽ, അപ്പാരൽ മേഖലയിലും കൺസ്യൂമർ കെയർ, റിയാലിറ്റി, എഞ്ചിനീയറിംഗ് തുടങ്ങിയ മറ്റ് വിഭാഗങ്ങളിലും കമ്പനി പ്രവർത്തിക്കുന്നു. അവലോകന പാദത്തിൽ റെയ്മണ്ടിന്റെ അറ്റ ​​കടം 1,286 കോടി രൂപയായി കുറഞ്ഞു, ഇത് സൗജന്യ പണമൊഴുക്ക് സൃഷ്ടിക്കാൻ കമ്പനിയെ സഹായിച്ചു. ഗ്രൂപ്പിന്റെ ബിസിനസുകൾ ത്രൈമാസ അടിസ്ഥാനത്തിൽ വരുമാനത്തിലും ലാഭത്തിലും സ്ഥിരമായ വളർച്ചയാണ് നൽകുന്നതെന്ന് റെയ്മണ്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ പറഞ്ഞു.

സെപ്തംബർ പാദത്തിൽ ടെക്സ്റ്റൈൽസിൽ നിന്നുള്ള റെയ്മണ്ടിന്റെ വരുമാനം 911.80 കോടി രൂപയും ‘ഷർട്ടിംഗ്’ വിഭാഗത്തിൽ നിന്ന് 210.52 കോടി രൂപയുമാണ്. കൂടാതെ കമ്പനിയുടെ അപ്പാരൽ വിഭാഗം 370 കോടി രൂപയുടെ വരുമാനം രേഖപെടുത്തിയപ്പോൾ വസ്ത്രനിർമ്മാണ വിഭാഗം 265.51 കോടി രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്തു.

അതേപോലെ സ്ഥാപനത്തിന്റെ ടൂൾസ്, ഹാർഡ്‌വെയർ എന്നിവയിൽ നിന്നുള്ള വരുമാനം 132.33 കോടി രൂപയും ഓട്ടോ ഘടകങ്ങളിൽ നിന്നുള്ളത് 95.34 കോടി രൂപയുമാണ്.

X
Top