ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

മികച്ച പ്രകടനം കാഴ്ചവച്ച് രാദാകിഷന്‍ ദമാനി പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: 15 വര്‍ഷങ്ങള്‍ക്കുശേഷം 300 രൂപയ്ക്ക് സമീപമെത്തിയിരിക്കയാണ് രാദാകിഷന്‍ ദമാനി പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ഇന്ത്യ സിമന്റ്‌സ്. വ്യാഴാഴ്ച 3 ശതമാനം ഉയര്‍ന്ന ഓഹരി 298.45 രൂപയിലേയ്‌ക്കെത്തുകയായിരുന്നു. പിന്നീട് വില്‍പന സമ്മര്‍ദ്ദം നേരിട്ട് 281 രൂപയിലേയ്ക്ക് വീണു.

എങ്കിലും 3 മാസത്തില്‍ 100 ശതമാനത്തിന്റെ നേട്ടം കൈവരിക്കാന്‍ സ്റ്റോക്കിനായി. ജൂണ്‍ 20,2022 ല്‍ 52 ആഴ്ച താഴ്ചയായ 145.55 രൂപയിലെത്തിയ ശേഷമായിരുന്നു കുതിപ്പ്. മൂന്ന് വര്‍ഷത്തില്‍ 330 ശതമാനം ഉയര്‍ന്ന ഓഹരി കോവിഡ് താഴ്ചയ്ക്ക് ശേഷം 225 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

വെറ്ററന്‍ നിക്ഷേപകനായ രാദാകിഷന്‍ ദമാനിയ്ക്കും അസോസിയേറ്റ്‌സിനും കമ്പനിയില്‍ 6,43,98,190 ഓഹരികളാണുള്ളത്. 20.8 ശതമാനത്തിന്റെ ഓഹരിപങ്കാളിത്തം. മൊത്തം നിക്ഷേപം 1,870 കോടി രൂപ.

അടിസ്ഥാന സൗകര്യ രംഗത്തെ സര്‍ക്കാര്‍ നിക്ഷേപം, അംബുജ, എസിസി സിമന്റുകളെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത് എന്നിവ കാരണം സിമന്റ് ഓഹരികളില്‍ നിക്ഷേപം വര്‍ദ്ധിക്കുകയാണ്.

X
Top