ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കംപശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യ

ജിഇഎം പോർട്ടലിൽ നിന്നുള്ള സംഭരണം 2 ലക്ഷം കോടി കവിഞ്ഞു

ന്യൂഡൽഹി: വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഉയർന്ന വാങ്ങൽ പ്രവർത്തനങ്ങൾ കാരണം ഈ സാമ്പത്തിക വർഷം ഇതുവരെ സർക്കാർ പോർട്ടലായ ജിഇഎമ്മിൽ നിന്നുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണം 2 ലക്ഷം കോടി രൂപ കവിഞ്ഞു.

കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ചരക്കുകളുടെയും സേവനങ്ങളുടെയും ഓൺലൈൻ വാങ്ങലുകൾക്കായി 2016 ഓഗസ്റ്റ് 9നാണ് സർക്കാർ ഇ-മാർക്കറ്റ് (GeM) പോർട്ടൽ ആരംഭിച്ചത്.

“ഒരു നാഴികക്കല്ല്! സർക്കാർ ഇ-മാർക്കറ്റ്പ്ലേസ് 2023-24ലെ വെറും എട്ട് മാസത്തിനുള്ളിൽ 2 ലക്ഷം കോടി രൂപയുടെ മൊത്ത വ്യാപാര മൂല്യം നേടി” വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X-ൽ പറഞ്ഞു.

2021-22ൽ സംഭരണ മൂല്യം 1.06 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇത് 2 ലക്ഷം കോടി കടന്നിരുന്നു, ഈ വർഷത്തെ ട്രെൻഡ് അനുസരിച്ച് ഇത് 3 ലക്ഷം കോടി കടന്നേക്കും.

വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന 63,000 ഗവൺമെന്റ് ബയർ ഓർഗനൈസേഷനുകളും 62 ലക്ഷത്തിലധികം വിൽപ്പനക്കാരും സേവന ദാതാക്കളുമുണ്ട് ഈ പ്ലാറ്റ്ഫോമിൽ.

X
Top