യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില വര്‍ധനവിന് ശമനം

സിംഗപ്പൂര്‍:മാന്ദ്യഭീതി കാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ഒരു മാസത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ശേഷമാണ് ചൊവ്വാഴ്ച വിലയിടിവുണ്ടായത്. ബ്രെന്റ് ക്രൂഡ് അവധി 39 സെന്റ് അഥവാ 0.3 ശതമാനം കുറഞ്ഞ് ബാരലിന് 104.70 മായപ്പോള്‍ യു.എസ് വെസ്റ്റ് ടെക്‌സാസ് 21 സെന്റ് അഥവാ 0.2 ശതമാനം താഴ്ന്ന് 96.79 ഡോളറിലെത്തി.

ഇരു സൂചികകളും തിങ്കളാഴ്ച യഥാക്രമം 4.1 ശതമാനം, 4.2 ശതമാനം എന്നിങ്ങനെ ഉയര്‍ച്ച നേടിയിരുന്നു. വലിയ സമ്പദ്‌വ്യവസ്ഥകളില്‍ പലതും പണപ്പെരുപ്പത്തില്‍ നട്ടംതിരിയുകയാണ്. അര നൂറ്റാണ്ടിനടുത്ത് കണ്ടിട്ടില്ലാത്ത ഇരട്ട അക്കത്തിന് അടുത്താണ് ഇവിടങ്ങളില്‍ പണപ്പെരുപ്പം.

ഈ സാഹചര്യത്തില്‍ കൂടുതല്‍ ആക്രമണാത്മക പലിശ നിരക്ക് വര്‍ദ്ധന ഉണ്ടാകുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു. ഇതിന് പുറമെ റഷ്യന്‍ കരുതല്‍ ശേഖരം ക്രമാതീതമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് വന്നു. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ) തലവനാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇറാന്‍ ആണവ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതും എണ്ണവില കുറച്ചു. ഡീല്‍ നടപ്പില്‍ വരുന്ന പക്ഷം നാല് മാസത്തില്‍ പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാനും ടെഹ്‌റാനാകും.

X
Top