എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

7,500 കോടി രൂപയുടെ ധനസമാഹരണത്തിന് പിഎൻബി ബോർഡ് അംഗീകാരം നൽകി

പഞ്ചാബ് : 2024-25 കാലയളവിൽ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലേസ്‌മെൻ്റ് (ക്യുഐപി)/ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്‌പിഒ) വഴി 7,500 കോടി രൂപ സമാഹരിക്കുന്നതിന് ബാങ്കിൻ്റെ ബോർഡ് അനുമതി നൽകിയതായി സംസ്ഥാന ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) അറിയിച്ചു. ജനുവരി 29ന് ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലേസ്‌മെൻ്റ് (ക്യുഐപി)/ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്‌പിഒ) അല്ലെങ്കിൽ മറ്റേതെങ്കിലും അനുവദനീയമായ മോഡ് വഴി 2024-25 സാമ്പത്തിക വർഷത്തിൽ ഒന്നോ അതിലധികമോ തവണകളായി 7,500 കോടി രൂപ വരെ ഇക്വിറ്റി മൂലധനം സമാഹരിക്കാൻ ബോർഡ് അനുമതി നൽകി.

പിഎൻബി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഓഹരി പങ്കാളിത്തം 52 ശതമാനത്തിൽ കുറയാത്ത വിധത്തിലായിരിക്കണം ധനസമാഹരണം നടത്തേണ്ടത്.

X
Top