ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

പിഎം കിസാൻ: ഗുണഭോക്താക്കളായ പകുതിയിലധികം കര്‍ഷകര്‍ക്കും ആനുകൂല്യം നഷ്ടം

കൊല്ലം: കേന്ദ്രാവിഷ്കൃതപദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന(പി.എം.കിസാൻ)യില്‍നിന്ന് ജില്ലയിലെ പകുതിയിലധികം ഗുണഭോക്താക്കളായ കർഷകർക്ക് ആനുകൂല്യം നഷ്ടമായി.

3,47,342 ഗുണഭോക്താക്കളാണ് പി.എം.കിസാൻ പദ്ധതിയില്‍ ജില്ലയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആധാർ ബന്ധിപ്പിക്കല്‍ പൂർത്തിയാക്കിയശേഷമുള്ള 18-ാമത്തെ ഗഡു വിതരണം ചെയ്തപ്പോള്‍ ഔദ്യോഗിക കണക്കുപ്രകാരം ജില്ലയിലെ ഗുണഭോക്താക്കളുടെ എണ്ണം 1,95,564 ആയി കുറഞ്ഞു.

കൃത്യമായ കണക്കുപ്രകാരം 1,51,778 പേരാണ് ബന്ധപ്പെട്ട രേഖകള്‍ സമർപ്പിക്കാതെ പോയത്. ആധാർ സീഡിങ്, ഇ.കെ.വൈ.സി., ഭൂമിയുടെ വിവരങ്ങള്‍ നല്‍കല്‍ എന്നിവ പൂർത്തീകരിക്കാത്തതാണ് തടസ്സം. ഭൂമിയുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയവർക്കു മാത്രമായാണ് 17, 18 തവണകളുടെ ഗഡു അനുവദിച്ചത്.

ജില്ലയില്‍ 17-ാമത്തെ ഗഡു 2,03,729 പേർക്ക് ലഭിച്ചിരുന്നു. 18-ാമത്തെ ഗഡു ലഭിച്ചവരുടെ കണക്കുപ്രകാരം 8,165 ഗുണഭോക്താക്കള്‍ പദ്ധതിയില്‍നിന്ന് പുറത്തായി. ജില്ലയില്‍ ചടയമംഗലം ബ്ലോക്കിലാണ് കൂടുതല്‍ ഗുണഭോക്താക്കള്‍ പദ്ധതിയില്‍ ചേർന്നത്.

ഇവിടെ 24,510 പേർക്ക് 17-ാമത്തെ ഗഡു ലഭിച്ചെങ്കില്‍ 18-ാമത്തെ ഗഡു ലഭിച്ചത് 23,531 പേർക്കാണ്. ഏറ്റവും കുറവ് ഗുണഭോക്താക്കള്‍ ചവറ ബ്ളോക്കിലാണ്. ഇവിടെ 10,799 പേർക്ക് 17-ാമത്തെ ഗഡു ലഭിച്ചപ്പോള്‍ 18-ാമത്തെ ഗഡു ലഭിച്ചത് 10,586 പേർക്കുമാത്രം.

കേന്ദ്ര സർക്കാരിന്റെ പ്രധാന കർഷകക്ഷേമ പദ്ധതിയായ പി.എം. കിസാൻ ആരംഭിച്ചത് 2018 ഡിസംബറിലാണ്. രണ്ട് ഹെക്ടർവരെ ഭൂമിയുള്ള ചെറുകിട കർഷകർക്കാണ് ഈ പദ്ധതി പ്രയോജനംചെയ്യുക. ഭർത്താവ്, ഭാര്യ, പ്രായപൂർത്തിയാകാത്ത കുട്ടികള്‍ അടങ്ങിയ കുടുംബത്തിനാണ് ആനുകൂല്യം ലഭിക്കുക.

തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. സാമ്ബത്തികവർഷത്തില്‍ ഏപ്രില്‍-ജൂലായ്, ഓഗസ്റ്റ്-നവംബർ, ഡിസംബർ-മാർച്ച്‌ മാസങ്ങളിലായാണ് സർക്കാർ കർഷകർക്ക് ധനസഹായം നല്‍കുന്നത്.

X
Top