ഇന്ത്യൻ‌ കയറ്റുമതിയിൽ അരിക്ക് ഒന്നാം സ്ഥാനംഇന്ത്യയുടെ കയറ്റുമതിയില്‍ ചരിത്രനേട്ടംസര്‍ക്കാര്‍ ഭൂമിയും ആസ്തികളും വിറ്റഴിക്കാന്‍ കേന്ദ്ര സർക്കാർ; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10 ലക്ഷം കോടി സമാഹരിക്കുക ലക്ഷ്യംപൊതുമേഖലയിൽ നിന്ന് സർക്കാരിന് ലഭിച്ച ലാഭവീതം 2.5 ലക്ഷം കോടി; കേന്ദ്രത്തിന്റെ ധനക്കമ്മിക്ക് ആശ്വാസംഇന്ത്യൻ മാമ്പഴങ്ങൾക്ക് നേപ്പാളിലും വിലക്ക്; വിപണിയിൽ പ്രതിസന്ധി ഭയന്ന് വ്യാപാരികൾ

1,536 കോടിയുടെ നഷ്ടം രേഖപ്പെടുത്തി പിരാമൽ എന്റർപ്രൈസസ്

മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ 1,536 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി പിരാമൽ എന്റർപ്രൈസസ്. കമ്പനി അടുത്തിടെ അതിന്റെ ഫാർമ ബിസിനസ്സ് വിഭജിക്കുകയും, പ്രത്യേക കമ്പനിയായി ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

നിലവിൽ ഒരു നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി എന്ന നിലയിലാണ് പിരാമൽ എന്റർപ്രൈസസ് പ്രവർത്തിക്കുന്നത്. ഉയർന്ന പ്രൊവിഷനുകൾ മൂലമാണ് അറ്റാദായം ഇടിഞ്ഞതെന്ന് പിരാമൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 395 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ അറ്റ ​​പലിശ വരുമാനം 34% ഉയർന്ന് 934 രൂപയായിട്ടും പ്രവർത്തന ലാഭം 516 കോടിയിൽ നിന്ന് 12% ചുരുങ്ങി 456 കോടി രൂപയായി. സ്ഥാപനത്തിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 3.7 ശതമാനവും, അറ്റ എൻപിഎ അനുപാതം 1.3 ശതമാനവും ആണ്. കൂടാതെ കമ്പനിക്ക് 63,780 കോടി രൂപയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തിയുണ്ട്.

പിരാമലിന്റെ റീട്ടെയിൽ ലോൺ ബുക്ക് മൊത്തത്തിലുള്ള ലോൺ ബുക്കിന്റെ 43% വരും. ത്രൈമാസത്തിൽ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി 5.23 ശതമാനത്തിന്റെ നഷ്ടത്തിൽ 843.00 രൂപയിലെത്തി.

X
Top