യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഔഷധ കയറ്റുമതി കുതിച്ചുയരുന്നു

ന്യൂഡൽഹി: ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ(Pharmaceutical Products) ആഭ്യന്തര ഉല്‍പ്പാദനം(Domestic Production) ഉത്തേജിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, ഇന്ത്യയുടെ മെഡിസിന്‍, ആന്റിബയോട്ടിക് കയറ്റുമതി(export) യുഎസില്‍ ഗണ്യമായ വിപണി വിഹിതം നേടിത്തുടങ്ങി.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, മരുന്നിന്റെ ചില്ലറ വില്‍പ്പനയ്ക്കായി യുഎസ് ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ വലിയ സ്രോതസ്സാണ് ഇന്ത്യ. അയര്‍ലന്‍ഡും സ്വിറ്റ്സര്‍ലന്‍ഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 2022-ല്‍ 7.33 ബില്യണില്‍ നിന്ന് 2023-ല്‍ 9 ബില്യണ്‍ ഡോളറിന് ഈ മരുന്നുകള്‍ കയറ്റുമതി ചെയ്തു.

കയറ്റുമതിയിലെ ഈ വര്‍ധനയോടെ, ഇന്ത്യയുടെ വിഹിതം 2022-ല്‍ 10.08 ശതമാനത്തില്‍ നിന്ന് 2023-ല്‍ 13.1 ശതമാനമായി ഉയര്‍ന്നു. മുന്‍നിര കയറ്റുമതിക്കാരായ അയര്‍ലണ്ടിന്റെ വിഹിതം 2022-ല്‍ 17.18 ശതമാനത്തില്‍ നിന്ന് 2023-ല്‍ 13.85 ശതമാനമായി കുറഞ്ഞു.

വരുമാനം 2022ലെ 12.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2023ല്‍ 9.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. രണ്ടാമത്തെ വലിയ കയറ്റുമതിക്കാരായ സ്വിറ്റ്സര്‍ലന്‍ഡിന്റെയും ഓഹരി 2022-ലെ 17.4 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 13.7 ശതമാനമായി കുറഞ്ഞു.

അതുപോലെ, ഇറ്റാലിയന്‍ വിപണിയില്‍ ആന്റിബയോട്ടിക്കുകളുടെ കയറ്റുമതിക്കാര്‍ക്കിടയില്‍ ഇന്ത്യ വിഹിതം വര്‍ധിപ്പിച്ചു. 2022 ലെ 0.96 ശതമാനത്തില്‍ നിന്ന് 2023 ല്‍ 2.12 ശതമാനമായി വിഹിതം വര്‍ധിപ്പിച്ചുകൊണ്ട് ആ വിപണിയില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, ഇറ്റലിയിലേക്കുള്ള രാജ്യത്തിന്റെ ആന്റിബയോട്ടിക്കുകളുടെ കയറ്റുമതി 2022ല്‍ 11.48 മില്യണ്‍ ഡോളറില്‍ നിന്ന് 2023 ല്‍ 23.34 മില്യണ്‍ ഡോളറായി ഉയര്‍ന്നു.

ജര്‍മ്മനിയിലെ മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് (എംആര്‍ഐ) ഉപകരണ വിപണിയില്‍ ഇന്ത്യയുടെ മത്സരശേഷി വളരുകയാണെന്നും ഡാറ്റ കാണിക്കുന്നു. 2023 ല്‍, ജര്‍മ്മനിയിലെ കയറ്റുമതി വിഹിതം 2022 ല്‍ 0.45 ശതമാനത്തില്‍ നിന്ന് 1.7 ശതമാനമായി വര്‍ധിപ്പിച്ചുകൊണ്ട് രാജ്യം ചെറിയ നേട്ടമുണ്ടാക്കി.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, 2022 ല്‍ 2.93 മില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 13.02 മില്യണ്‍ ഡോളറിന്റെ എംആര്‍ഐ മെഷീനുകള്‍ ഇന്ത്യ കയറ്റുമതി ചെയ്തു.

എംആര്‍ഐ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ ആറാമത്തെ വലിയ രാജ്യമാണ്, അതേസമയം 460 ദശലക്ഷം യുഎസ് ഡോളറിന്റെ കയറ്റുമതിയുമായി യുകെ മുന്നിലാണ്.

ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം ഗവണ്‍മെന്റിന്റെ മുന്‍ഗണനാ മേഖലയാണ്, ഈ രണ്ട് മേഖലകള്‍ക്കും ആദ്യമായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി ലഭിച്ചു.

X
Top