നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

വിഎൽസിസിക്ക് മൂന്ന് ലക്ഷം രൂപ പിഴ

കൊച്ചി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകൃത കൂൾസ്കൾപ്റ്റിംഗ് നടപടിക്രമം അല്ലെങ്കിൽ ഉപകരണം ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പ് കുറക്കൽ, ഭാരം കുറക്കൽ ചികിത്സകളെ സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് വിഎൽസിസിക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. നേരത്തെ, കൂൾസ്കൾപ്റ്റിംഗ് ചികിത്സയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ച കായ ലിമിറ്റഡിന് സിസിപിഎ 3 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

“കായയുടെ ശസ്ത്രക്രിയാ രഹിത കൊഴുപ്പ് നീക്കൽ” എന്നും “കൂൾസ്കൾപ്റ്റിംഗിലൂടെ കായ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കുന്നു” എന്നും അവകാശപ്പെടുന്ന പരസ്യങ്ങളിൽ, ശരീരത്തിലെ വൻതോതിലുള്ള കൊഴുപ്പ് നഷ്ടം സൂചിപ്പിക്കുന്ന, മുമ്പും ശേഷവുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ പോലും കമ്പനി നൽകിയിരുന്നു. ഈ അവകാശവാദങ്ങൾ യഥാർത്ഥ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരത്തിന്റെ പരിധി കടക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സ എന്ന നിലയിൽ നടപടിക്രമത്തെ തെറ്റായി ചിത്രീകരിക്കുകയും ചെയ്തു. കായ ലിമിറ്റഡ് സിസിപിഎയുടെ ഉത്തരവ് പാലിച്ച് പിഴ തുക അടയ്ക്കുകയും ചെയ്തു.

സ്ലിമ്മിംഗ്, സൗന്ദര്യവർധന മേഖലയിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട പരാതിയിലൂടെയും നിരീക്ഷണത്തിലൂടെയുമാണ് വിഎൽസിസിയുടെയും കാര്യം സിസിപിഎയുടെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ, വിഎൽസിസി ഒറ്റ സെഷനിൽ തന്നെ വൻ തോതിൽ ഭാരം കുറയ്ക്കുകയും തടി കുറയ്ക്കുകയും ചെയ്യുന്നുവെന്ന അതിശയോക്തി കലർന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നതായി കണ്ടെത്തി. ഇത് കൂൾസ്കൾപ്റ്റിംഗ് ഉപകാരണത്തിന് നൽകിയ യഥാർത്ഥ അനുമതിയെക്കാൾ വളരെ കൂടുതലാണ്. അതുവഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതാണ് നടപടിക്ക് കാരണമായത്.

X
Top