പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ഐപിഒ വരുമാനം ഉപയോഗിക്കാന്‍ കഴിയില്ല, പണലഭ്യത ഉപയോഗിച്ച് ഓഹരി തിരിച്ചുവാങ്ങല്‍ നടത്താന്‍ പേടിഎം

മുംബൈ: ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) വരുമാനം ഓഹരികളുടെ നിര്‍ദ്ദിഷ്ട തിരിച്ചുവാങ്ങിലിന് ഉപയോഗിക്കാന്‍ വണ്‍ 97 കമ്യൂണിക്കേഷന്‍സിന് കഴിയില്ല. നിയമം അനുവദിക്കാത്തിനാലാണ് ഇത്. പകരം കമ്പനിയ്ക്ക്, അതിന്റെ ലിക്വിഡിറ്റി ഉപയോഗിക്കേണ്ടതായി വരും.

ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് ദാതാക്കളായ പേടിഎമ്മിന്റെ പാരന്റിംഗ് കമ്പനിയാണ് വണ്‍ 97 കമ്യൂണിക്കേഷന്‍സ്. അവസാന വരുമാന റിപ്പോര്‍ട്ട് പ്രകാരം, കമ്പനിയ്ക്ക്,182 കോടി രൂപയുടെ പണലഭ്യതയുണ്ട്. ഓഹരി തിരിച്ചുവാങ്ങല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാനായി ഡിസംബര്‍ 13 നാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

നിലവിലെ പണലഭ്യതയും സാമ്പത്തിക അവസ്ഥയും കണക്കിലെടുത്ത് തിരിച്ചുവാങ്ങല്‍ ഓഹരിയുടകമകള്‍ക്ക് സഹായകരമാകുമെന്ന് മാനേജ്‌മെന്റ് കരുതുന്നു. കഴിഞ്ഞ വര്‍ഷം മെഗ് ഐപിഒ നടത്തിയ കമ്പനി, പിന്നീട് വിപണിയില്‍ തിരിച്ചടി നേരിട്ടു. 60 ശതമാനം ഇടിവാണ് ഇതിനോടകം ഓഹരിയ്ക്കുണ്ടായത്.

ലാഭക്ഷമത, മത്സരം, മാര്‍ക്കറ്റിംഗ്, ജീവനക്കാരുടെ സ്റ്റോക്ക് ഓപ്ഷനുകളുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളാണ് വിലയിടിവിലേയ്ക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഐപിഒ വഴി 18,300 കോടി സ്വരൂപിക്കാന്‍ സാധിച്ചിരുന്നു. കമ്പനി പണം സൃഷ്ടിക്കുന്നതിന് സമീപമാണെന്ന് മാനേജ്‌മെന്റ് പറയുന്നു.

ഇത് കൂടുതല്‍ വിപുലീകരണത്തിനായി ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്.

X
Top