നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ഐപിഒ വരുമാനം ഉപയോഗിക്കാന്‍ കഴിയില്ല, പണലഭ്യത ഉപയോഗിച്ച് ഓഹരി തിരിച്ചുവാങ്ങല്‍ നടത്താന്‍ പേടിഎം

മുംബൈ: ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) വരുമാനം ഓഹരികളുടെ നിര്‍ദ്ദിഷ്ട തിരിച്ചുവാങ്ങിലിന് ഉപയോഗിക്കാന്‍ വണ്‍ 97 കമ്യൂണിക്കേഷന്‍സിന് കഴിയില്ല. നിയമം അനുവദിക്കാത്തിനാലാണ് ഇത്. പകരം കമ്പനിയ്ക്ക്, അതിന്റെ ലിക്വിഡിറ്റി ഉപയോഗിക്കേണ്ടതായി വരും.

ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് ദാതാക്കളായ പേടിഎമ്മിന്റെ പാരന്റിംഗ് കമ്പനിയാണ് വണ്‍ 97 കമ്യൂണിക്കേഷന്‍സ്. അവസാന വരുമാന റിപ്പോര്‍ട്ട് പ്രകാരം, കമ്പനിയ്ക്ക്,182 കോടി രൂപയുടെ പണലഭ്യതയുണ്ട്. ഓഹരി തിരിച്ചുവാങ്ങല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാനായി ഡിസംബര്‍ 13 നാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

നിലവിലെ പണലഭ്യതയും സാമ്പത്തിക അവസ്ഥയും കണക്കിലെടുത്ത് തിരിച്ചുവാങ്ങല്‍ ഓഹരിയുടകമകള്‍ക്ക് സഹായകരമാകുമെന്ന് മാനേജ്‌മെന്റ് കരുതുന്നു. കഴിഞ്ഞ വര്‍ഷം മെഗ് ഐപിഒ നടത്തിയ കമ്പനി, പിന്നീട് വിപണിയില്‍ തിരിച്ചടി നേരിട്ടു. 60 ശതമാനം ഇടിവാണ് ഇതിനോടകം ഓഹരിയ്ക്കുണ്ടായത്.

ലാഭക്ഷമത, മത്സരം, മാര്‍ക്കറ്റിംഗ്, ജീവനക്കാരുടെ സ്റ്റോക്ക് ഓപ്ഷനുകളുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളാണ് വിലയിടിവിലേയ്ക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഐപിഒ വഴി 18,300 കോടി സ്വരൂപിക്കാന്‍ സാധിച്ചിരുന്നു. കമ്പനി പണം സൃഷ്ടിക്കുന്നതിന് സമീപമാണെന്ന് മാനേജ്‌മെന്റ് പറയുന്നു.

ഇത് കൂടുതല്‍ വിപുലീകരണത്തിനായി ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്.

X
Top