2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

പതഞ്ജലി ഫുഡ്സിന്റെ ലാഭത്തിൽ 12.5% വളർച്ച

ന്യൂഡൽഹി: പതഞ്ജലി ഫുഡ്സ് നാലാംപാദ ഫലങ്ങൾ പ്രഖ്യാപിച്ചു. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 12.5 ശതമാനം ഉയർന്ന് 263.7 കോടി രൂപയായി.

മുൻ വർഷം ഇതേകാലയളവിൽ 234 കോടി രൂപയായിരുന്നു ലാഭം. പ്രവർത്തനങ്ങളിൽനിന്നുള്ള വരുമാനം 18.1 ശതമാനം ഉയർന്ന് 7872.9 കോടി രൂപയിലെത്തി.

എഫ്എംസിജി കമ്പനി റിപ്പോർട്ടിംഗ് കാലയളവിൽ 416 കോടി രൂപ എബിറ്റ്ഡ നേടിയിട്ടുണ്ട്. മുൻ വർഷം റിപ്പോർട്ട് ചെയ്ത 418 കോടിയിൽ നിന്ന് നേരിയ തോതിൽ കുറഞ്ഞു.

സെഗ്‌മെന്റ് തിരിച്ച്, ഭക്ഷണം, എഫ്എംസിജി വിഭാഗങ്ങളിൽ നിന്നുള്ള വരുമാനം നാലാം പാദത്തിൽ 1,805 കോടി രൂപയായി, ഒരു വർഷം മുമ്പ് 452 കോടി രൂപയായിരുന്നു. ഭക്ഷ്യ എണ്ണ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 6,201.78 കോടി രൂപയിൽ നിന്ന് 2% കുറഞ്ഞ് 6,058.98 കോടി രൂപയായി.

പതഞ്ജലി ബ്രാൻഡിന് കീഴിലുള്ള തങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങൾ സാമ്പത്തികവർഷത്തിന്റെ അവസാന പാദങ്ങളിൽ രേഖപ്പെടുത്തിയ വളർച്ച നിലനിർത്തുന്നതിന് വിപണി സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണെന്ന് കമ്പനി പറഞ്ഞു.

പണപ്പെരുപ്പത്തിന്റെ തോത്, മാക്രോ വെല്ലുവിളികൾ, ചെലവ് നിയന്ത്രിക്കൽ എന്നിവയ്ക്കിടയിലും തങ്ങളുടെ എബിറ്റ്ഡ മാർജിൻ നിലനിർത്തുന്നത് തുടരുകയാണെന്ന് പതഞ്ജലി ഫുഡ്സ് പറഞ്ഞു.

2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 6 രൂപ (300ശതമാനം) ലാഭവിഹിതം ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.

2023 സാമ്പത്തിക വർഷത്തിൽ മൊത്തം വരുമാനം 24,284.38 കോടി രൂപയിൽ നിന്ന് 31 ശതമാനം ഉയർന്ന് 31,821 കോടി രൂപയായി. ഇതേ കാലയളവിൽ പിഎടി 10 ശതമാനം ഉയർന്ന് 886 കോടി രൂപയായി.

X
Top