ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

1.9 ദശലക്ഷത്തിലധികം പിഎസിഎല്‍ നിക്ഷേപകര്‍ക്ക് 920 കോടി രൂപ തിരികെ നല്‍കി

മുംബൈ: മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) 19 ലക്ഷം പിഎസിഎല്‍ നിക്ഷേപകര്‍ക്ക് 17,000 രൂപ വരെയുള്ള ക്ലെയ്മുകള്‍ തിരിച്ചുനല്‍കി. 920 കോടി രൂപയാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്.

പിഎസിഎല്‍ ലിമിറ്റഡ് കാര്‍ഷിക, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളുടെ പേരില്‍ 60,000 കോടി രൂപ സമാഹരിച്ചതായി സെബി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിരമിച്ച ജസ്റ്റിസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള പാനല്‍ പണം തിരികെ നല്‍കാന്‍ സെബിയോടാവശ്യപ്പെട്ടു. 15000-17000 രൂപ കുടിശ്ശികയുള്ള നിക്ഷേപകരില്‍ നിന്ന് കമ്മിറ്റി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു.

ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതിനുള്ള ജാലകം 2023 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 20 വരെ തുറന്നു. തുടര്‍ന്ന്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതില്‍ നിക്ഷേപകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച കമ്മിറ്റി, സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാതെ തന്നെ പണം തിരികെ നല്‍കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് 1.14 ലക്ഷം അപേക്ഷകര്‍ക്ക് 85.68 കോടി രൂപ തിരികെ നല്‍കി.

X
Top