പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

86 ബില്യൺ ഡോളറിന്റെ മൂല്യത്തിൽ ഓഹരി വിൽക്കാൻ ഓപ്പൺഎഐ

നിലവിലുള്ള ജീവനക്കാരുടെ ഓഹരികൾ 86 ബില്യൺ ഡോളർ മൂല്യത്തിൽ വിൽക്കാൻ ഓപ്പൺഎഐ ചർച്ചകൾ നടത്തിവരികയാണ് എന്ന് വിഷയത്തെക്കുറിച്ച് അറിവുള്ള ആളുകൾ പറയുന്നതായി മാധ്യമ റിപ്പോർട്ട്.

ചാറ്റ്ജിപിടിക്ക് പിന്നിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ്, ടെൻഡർ ഓഫർ എന്നറിയപ്പെടുന്ന ഇടപാടിനെകുറിച്ച് നിക്ഷേപകരുമായി ചർച്ചകൾ നടത്തി വരികയാണ്. സ്ഥാപനം അലോക്കേഷനുകൾ അന്തിമമാക്കിയിട്ടില്ല, നിബന്ധനകൾ ഇനിയും മാറാമെന്നാണ് വാർത്ത.

മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ 49% ഓഹരിപങ്കാളിത്തമുള്ള ഓപ്പൺ എഐയുടെ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സാം ആൾട്ട്‌മാനും പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്‌മാനുമാണ് ചർച്ചകൾ നയിക്കുന്നത്.

86 ബില്യൺ ഡോളറിൽ, എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിനും ടിക് ടോക്കിന്റെ പാരന്റ് ബൈറ്റ്‌ഡാൻസിനും പിന്നിൽ, സ്‌ട്രൈപ്പ്, ചൈനീസ് ഓൺലൈൻ റീട്ടെയ്‌ലർ ഷെയ്‌ൻ എന്നിവരെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ അടുത്ത കമ്പനികളിലൊന്നായി ഓപ്പൺ എ ഐ മാറും.

ലോകമാകെ ബിസിനസുകൾ പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിനാൽ കമ്പനി 1 ബില്യൺ ഡോളർ വാർഷിക വരുമാനം നേടാനുള്ള പാതയിലാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

80 ബില്യൺ മുതൽ 90 ബില്യൺ ഡോളർ വരെ മൂല്യമുള്ള സ്റ്റാർട്ടപ്പിന്റെ ഓഹരി വിൽപ്പനയെക്കുറിച്ച് OpenAI ചർച്ച ചെയ്തതായി കഴിഞ്ഞ മാസം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.

X
Top