റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

135 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് പൊതുമേഖല ഓഹരി

ന്യൂഡല്‍ഹി: ഇടക്കാല ലാഭവിഹിത വിതരണത്തിന്റെ റെക്കോര്ഡ് തീയതിയായി നവംബര്‍ 22 നിശ്ചയിച്ചിരിക്കയാണ് പ്രമുഖ പൊതുമേഖല സ്ഥാപനമായ ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി). 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 6.75 രൂപ അഥവാ 135 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 8492 കോടി രൂപ നീക്കിവച്ചു.

സെപ്തംബറിലവസാനിച്ച പാദത്തില്‍ 38,321 കോടി രൂപയുടെ വരുമാനം നേടാന്‍ കമ്പനിയ്ക്കായിരുന്നു. ഇബിറ്റ 27.5 ശതമാനം കുറഞ്ഞ് 18,812 കോടി രൂപയായി.

1993 ല്‍ സ്ഥാപിതമായ ഓയില്‍ ആന്റ് നാച്ച്വറല്‍ കോര്‍പ്പറേഷന്‍(ഒഎന്‍ജിസി) ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. (വിപണി മൂല്യം186251.03 കോടി രൂപ).

വാതകം, പെട്രോളിയം രംഗമാണ് പ്രവര്‍ത്തനരംഗം. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 184148.90 കോടി രൂപയുടെ വരുമാനം നേടി. മുന്‍പാദത്തേക്കാള്‍ 16.7 ശതമാനം കൂടുതല്‍.

7545.69 കോടി രൂപലാഭമുണ്ടാക്കാനും കമ്പനിയ്ക്കായി.

X
Top