കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

ന്യൂഡല്‍ഹി: ചൊവ്വാഴ്ചയിലെ നാല് ശതമാനം വരുന്ന വര്‍ധനവിന് ശേഷം ബുധനാഴ്ച എണ്ണവില ഇടിഞ്ഞു. ബ്രെന്റ് അവധി വില 40 സെന്റ് അഥവാ 0.4 ശതമാനം കുറവില്‍ 99.82 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 27 സെന്റ് അഥവാ 0.29 ശതമാനം കുറഞ്ഞ് 93.47 ഡോളറിലുമാണുള്ളത്. ഇറാന്‍ ന്യൂക്ലിയര്‍ ഡീല്‍ ആസന്നമായതാണ് വിപണിയില്‍ എണ്ണവില താഴ്ത്തുന്നത്.

ഡിമാന്റുകളില്‍ നിന്ന് ഇറാന്‍ പിന്നോട്ടുപോയതോടെയാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇതോടെ 17 ഇറാനിയന്‍ ബാങ്കുകള്‍ക്കും 150 സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള ഉപരോധം പിന്‍വലിക്കപ്പെടും. നാല് മാസത്തിനുള്ളില്‍ പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാനും ടെഹ്‌റാനാകും.

അതേസമയം ഒപെക് സംഘടനകളുടെ ചുവടുപിടിച്ച് ഒപെക് പ്ലസ് ഉത്പാദനം കുറയ്ക്കുമെന്ന വാര്‍ത്ത പുറത്തുവന്നു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദന രാഷ്ട്രങ്ങളുടെ സംഘടന ഒപെക്, ഉത്പാദനം വെട്ടിച്ചുരുക്കാനൊരുങ്ങുകയാണ്. വിലയിലുണ്ടായ തിരുത്തല്‍ മറികടക്കാനാണ് ഒപെക് ഉത്പാദനം വെട്ടിച്ചുരുക്കുന്നത്.

വിതരണം കുറഞ്ഞിട്ടും എണ്ണവില കുറയുന്നത് ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് സൗദി അറേബ്യ പറയുന്നു. തുടര്‍ന്ന് തങ്ങളും ഉത്പാദനം ചുരുക്കുകയാണെന്ന് റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് പ്ലസ് ഇന്നലെ അറിയിക്കുകയായിരുന്നു. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ അന്തര്‍ദ്ദേശീയവിപണിയില്‍ എണ്ണവില ഉയരാനാണ് സാധ്യത.

X
Top