കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കും

ഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

ന്യൂഡൽഹി: രാജ്യത്തുടനീളം റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പണരഹിത ചികിത്സാ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

2024 മാര്‍ച്ച് 14 ന് ഗതാഗത മന്ത്രാലയം ചണ്ഡീഗഡില്‍ ഇതിൻ്റെ ഒരു പൈലറ്റ് പരിപാടി ആരംഭിച്ചിരുന്നു. പിന്നീട് ആറ് സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗതാഗത മന്ത്രിമാരുടെ വാര്‍ഷിക യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഗഡ്കരി ഇത് വ്യക്തമാക്കിയത്.

നിലവിൽ 1 .5 ലക്ഷം രൂപ വരെ
കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതുമൂലം റോഡപകടങ്ങളില്‍ വര്‍ഷം തോറും ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതാണ് പണരഹിത ചികിത്സാ പദ്ധതി ലക്ഷ്യമിടുന്നത്.

2025-ലെ റോഡ് അപകട ഇരകളുടെ പണരഹിത ചികിത്സാ പദ്ധതി പ്രകാരം, അപകടം നടന്ന തിയതി മുതല്‍ പരമാവധി 7 ദിവസത്തേക്ക് ഓരോ അപകടത്തിനും ഇരയ്ക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സയ്ക്ക് അര്‍ഹതയുണ്ട്.

ഏതെങ്കിലും വിഭാഗത്തിലുള്ള റോഡുകളില്‍ മോട്ടോര്‍ വാഹന ഉപയോഗം മൂലമുണ്ടാകുന്ന എല്ലാ റോഡ് അപകടങ്ങള്‍ക്കും ഈ പദ്ധതി ബാധകമാണ്.

2024 മാര്‍ച്ചില്‍ പൈലറ്റ് രീതിയില്‍ പദ്ധതി ആരംഭിച്ചതിനുശേഷം, അപകടത്തില്‍പ്പെട്ടവര്‍ ഉന്നയിച്ച പണരഹിത ചികിത്സാ അഭ്യര്‍ത്ഥനകളില്‍ ഏകദേശം 20 ശതമാനം നിരസിക്കപ്പെട്ടിരുന്നു.

മോട്ടോര്‍ വാഹന അപകട ഫണ്ടിന് കീഴില്‍ ആകെ 73,88,848 രൂപ വിതരണം ചെയ്തതായും ഗഡ്കരി പറഞ്ഞു.

X
Top