
ലണ്ടൻ: പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പു കേസിൽ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്കു വിട്ടുനൽകണമെന്ന വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ലണ്ടൻ ഹൈക്കോടതി തീരുമാനിച്ചു. ഇന്ത്യൻ സർക്കാർ നൽകിയ വ്യക്തമായ ഉറപ്പുകൾ പരിഗണിച്ചാണ് നീരവ് മോദിയുടെ അപേക്ഷ തള്ളിയത്.
മറ്റൊരു സാമ്പത്തിക കുറ്റവാളിയായ സഞ്ജയ് ഭണ്ഡാരിയുടെ കേസ് മുൻനിർത്തിയാണ് നീരവ് മോദി കോടതിയെ സമീപിച്ചത്.
ഇന്ത്യൻ ഏജൻസികൾ പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്ന കാരണത്താൽ ഭണ്ഡാരിയെ വിട്ടുനൽകുന്നത് ലണ്ടൻ കോടതി തടഞ്ഞിരുന്നു. ഇതേ സാഹചര്യം തനിക്കും ബാധകമാണെന്നായിരുന്നു മോദിയുടെ വാദം.






