ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നിഫ്റ്റി 24700 ന് താഴെ 300 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യുടെ നിരക്ക് സംബന്ധിച്ച തീരുമാനത്തിന് മുന്നോടിയായി ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞുമുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യുടെ നിരക്ക് സംബന്ധിച്ച തീരുമാനത്തിന് മുന്നോടിയായി ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു.

സെന്‍സെക്‌സ് 308.47 പോയിന്റ് അഥവാ 0.38 ശതമാനം ഇടിഞ്ഞ് 80710.25 നിലവാരത്തിലും നിഫ്റ്റി 73.20 പോയിന്റ് അഥവാ 0.30 ശതമാനം ഇടിഞ്ഞ് 24649.55 ശതമാനത്തിലും ക്ലോസ് ചെയ്യുകയായിരുന്നു.

എംപിസി തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതാണ് കാരണം. 1708 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2184 ഓഹരികള്‍ ഇടിഞ്ഞു. 143 ഓഹരി വിലകളില്‍ മാറ്റമില്ല.

മേഖലകളില്‍ വാഹനം 0.4 ശതമാനം ഉയര്‍ന്നപ്പോള്‍ ബാങ്ക്, ഐടി, ഓയില്‍ ആന്റ് ഗ്യാസ്, എഫ്എംസിജി, ഫാര്‍മ എന്നിവയിലെ ഇടിവ് 0.5 ശതമാനം വരെ ആയി.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് കമ്പനികള്‍ നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്‍ഫോസിസ്, അദാനി എന്‍ര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് കനത്ത ഇടിവ് നേരിട്ടത്.

ടൈറ്റന്‍, മാരുതി സുസുക്കി, എസ്ബിഐ ലൈഫ്, ട്രെന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ ഉയര്‍ന്നു.

X
Top