ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

ലാഭമെടുപ്പില്‍ അടി തെറ്റി  നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേരിയ തോതില്‍ ഉയര്‍ന്നു.  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ അനുകൂല പ്രസ്താവനയും തുണയായി.

സെന്‍സെക്‌സ് 76.54 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 80787.30 ലെവലിലും നിഫ്റ്റി 32.15 പോയിന്റ് അഥവാ 0.13 ശതമാനം ഉയര്‍ന്ന് 24773.15 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അര ശതമാനം വീതം ഉയര്‍ന്നു.

ടാറ്റ മോട്ടോഴ്‌സ്, ജെഎസ്ഡബ്ല്യു, ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. ട്രെന്റ്, എസ്ബിഐ ലൈഫ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക്ക് മഹീന്ദ്ര എന്നിവ കനത്ത ഇടിവ് നേരിട്ടു

മേഖലകളില്‍ വാഹനം 3 ശതമാനവും ഓയില്‍ ആന്റ് ഗ്യാസ്, പൊതുമേഖല ബാങ്ക്, ലോഹം എന്നിവ അരശതമാനം വീതവുമുയര്‍ന്നപ്പോള്‍ ഐടി അരശതമാനം ഇടിഞ്ഞു.

ഒരു ഘട്ടത്തില്‍ മികച്ച തോതില്‍ ഉയര്‍ന്ന സൂചികകള്‍ പിന്നീട് ലാഭമെടുപ്പില്‍ ദുര്‍ബലമായി.

X
Top