കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

കൂടുതല്‍ നേട്ടം പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ബുധനാഴ്ച ഇന്ത്യന്‍ വിപണി മുന്നേറുന്നത്, മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറയുന്നു.19827 ലെവലില്‍ പ്രതിരോധം നേരിടുമെങ്കിലും നടപ്പ് മാസത്തില്‍ തന്നെ നിഫ്റ്റി 20,000 ഭേദിക്കാന്‍ സാധ്യതയുണ്ട്. 19703-19617 ലെവലിലായിരിക്കും പിന്തുണയെന്നും തപ്‌സെ അറിയിച്ചു.

ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ ഒന്നാംപാദ ഫലങ്ങളായിരിക്കും വരും ദിവസങ്ങളില്‍ ഗതി നിര്‍ണ്ണയിക്കുക. കൂടാതെ ആഗോള സാമ്പത്തിക ട്രെന്‍ഡുകളും പണപ്പെരുപ്പ നിലയും സ്വാധീനം ചെലുത്തും. നിഫ്റ്റിയില്‍ പോസിറ്റീവ് പ്രവണത നിലനില്‍ക്കുന്നതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി അറിയിക്കുന്നു.

1-2 സെഷനുകളില്‍ ഏകീകരണത്തിനോ ബലഹീനതയ്‌ക്കോ സാധ്യതയുണ്ട്. എന്നാല്‍ അത് മികച്ച വാങ്ങല്‍ അവസരമാണ് തുറന്നുതരിക. 19550-19600 ലെവലിലാണ് ഷെട്ടി പിന്തുണ കാണുന്നത്.

19800-19850 ഹ്രസ്വകാല പ്രതിരോധമാകും.

X
Top