ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സെപ്തംബര്‍ പാദ പ്രതീക്ഷ: നിഫ്റ്റി ബാങ്ക് സൂചികകള്‍ കുതിച്ചുയര്‍ന്നു

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ പാദത്തിലെ വരുമാന കണക്കുകള്‍ക്ക് മുന്നോടിയായി നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയും പ്രൈവറ്റ് ബാങ്ക് സൂചികയും ഏകദേശം 5 ശതമാനം വീതം ഉയര്‍ന്നു. മൊത്തം നിഫ്റ്റി ബാങ്ക് ഈ കാലയളവില്‍ 4 ശതമാനം വളര്‍ച്ചയാണ് കാഴ്ചവച്ചത്. സെപ്തംബര്‍ പാദ കണക്കെടുപ്പില്‍ നിഫ്റ്റി പിഎസ്‌യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ ഏകദേശം 24 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി ബാങ്ക് സൂചിക 16 ശതമാനമാണ് കരുത്താര്‍ജ്ജിച്ചത്.

സെന്‍സെക്‌സിന്റെയും നിഫ്റ്റിയുടെയും ഈ പാദത്തിലെ ഉയര്‍ച്ച 8 ശതമാനം വീതമാണ്. ആരോഗ്യകരമായ മാര്‍ജിനുകളുടെയും കുറഞ്ഞ പ്രൊവിഷനിംഗിന്റെയും ബലത്തില്‍ ബാങ്കുകള്‍ മികച്ച സെപ്തംബര്‍ പാദ ഫലങ്ങള്‍ പുറത്തുവിടുമെന്നാണ് നിഗമനം. പോളിസി നിരക്കിലെ 190 ബേസിസ് പോയിന്റ് വര്‍ദ്ധന വായ്പകളിലേയ്ക്ക് പ്രക്ഷേപണം ചെയ്തതോടെ അറ്റ പലിശ വരുമാനം (എന്‍ഐഐ) ഉയരുമെന്നും വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

ഇതോടെ അറ്റ പലിശ മാര്‍ജിന്‍ പുരോഗതി കൈവരിക്കും. വായ്പാ വളര്‍ച്ച ദൃഢമാകാനും സാധ്യതയുണ്ട്. മാത്രമല്ല, ട്രഷറി നഷ്ടം നേര്‍ത്തതായിരിക്കും. സെപ്തംബര്‍ പാദത്തില്‍ ബോണ്ട് യീല്‍ഡ് 5 യീല്‍ഡാണ് കുറഞ്ഞത്. ജൂണ്‍ പാദത്തില്‍, ബോണ്ട് യീല്‍ഡ് ജൂണ്‍ പാദത്തില്‍ 61 ബിപിഎസും മാര്‍ച്ച് പാദത്തില്‍ 31ബിപിഎസുമായി ഉയര്‍ന്നിരുന്നു.

ആസ്തി ഗുണമേന്മയും മെച്ചപ്പെടും. നിഷ്‌ക്രിയ ആസ്തികള്‍ കുറയുന്നതോടെയാണ് ഇത്. സ്‌മോള്‍ ടിക്കറ്റ് ലോണുകളുടേയും കോവിഡ് കാല ലോണുകളുടെയും റിക്കവറി കൂടുന്നതോടെയാണ് നിഷ്‌ക്രിയ ആസ്തി നിലവാരം മെച്ചപ്പെടുക.

സെപ്തംബര്‍ പാദത്തില്‍ ബാങ്ക് ഓഫ് ബറോഡ ഓഹരി 36 ശതമാനവും ഇന്ത്യന്‍ ബാങ്ക് 32 ശതമാനവും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 30 ശതമാനവും കാനറ ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കും 25 ശതമാനം വീതവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 18 ശതമാനവും ബാങ്ക് ഓഫ് മഹാരാഷ്ട്രയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 14 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സ്വകാര്യ ബാങ്ക് ഓഹരികളില്‍ കരൂര്‍ വൈശ്യ ബാങ്ക് 82 ശതമാനം, ഐഡിഎഫ്‌സി ബാങ്ക് 58 ശതമാനം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 49 ശതമാനം, ഡിസിബി ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് 38 ശതമാനം, ഫെഡറല്‍ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക് എന്നിവ 31 ശതമാനം വീതം, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 22 ശതമാനം വീതം, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ 12 ശതമാനം വീതം എന്നിങ്ങനെയാണ് ഉയര്‍ന്നത്.

X
Top