പുത്തൻ ആഹ്വാനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; മൂന്ന് ‘എഫ്’ ശ്രദ്ധിക്കണമെന്ന് നിർദേശംസിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂട്ടി; രണ്ടാഴ്‌ചക്കിടെ നാലാമത്തെ വർധനവ്വ്യോമസേനാ ശേഷി വൻതോതിൽ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ; ഫ്രാൻസിൽനിന്ന് 114 അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ തീരുമാനംബജറ്റ് ഒരുക്കങ്ങൾ സജീവമാക്കി സംസ്ഥാന സർക്കാർ; കൂടുതൽ വരുമാനത്തിന് പുതുവഴികൾ തേടും, മിഷൻ സമുദ്രയ്ക്ക് സാധ്യത, അവതരണം ജൂൺ 19ലേക്ക് മാറ്റിയേക്കുംരാജസ്ഥാനില്‍ വലിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ത്യയ്ക്ക് ഊര്‍ജ്ജ സ്വയംപര്യാപ്തത അകലെയല്ല

നിഫ്റ്റി വീണ്ടും 24600 ന് മീതെ, 304 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച ഉയര്‍ന്നു. ചില്ലറ പണപ്പെരുപ്പം കുറഞ്ഞ പശ്ചാത്തലത്തിലാണ് നേട്ടം.

നിഫ്റ്റി 0.54 ശതമാനം അഥവാ 131.95 പോയിന്റുയര്‍ന്ന് 24619.35 ലെവലിലും സെന്‍സെക്‌സ് 0.38 ശതമാനം അഥവാ 304.32 പോയിന്റുയര്‍ന്ന് 80539.91 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോകോര്‍പ്, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി, കൊടക്ക് മഹീന്ദ്ര എന്നീ ഓഹരികളാണ് റാലി നയിച്ചത്. ഇവ ആറ് ശതമാനത്തോളം ഉയര്‍ന്നു.

ബിഎസ്ഇയില്‍ നൂറോളം ഓഹരികളാണ് 52 ആഴ്ച ഉയരം കുറിച്ചത്. ജെഎം ഫിനാന്‍ഷ്യല്‍, എച്ച്ബിഎല്‍ എഞ്ചിനീയറിംഗ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഓതം ഇന്‍വെസ്റ്റ്മെന്റ്, പേടിഎം, സായ് ലൈഫ് സയന്‍സസ്, ടിവിഎസ് മോട്ടോര്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍, നുവോക്കോ വിസ്റ്റാസ്, ഇന്ത്യന്‍ ബാങ്ക്, സ്റ്റാര്‍ സിമന്റ് എന്നിവ അതിലുള്‍പ്പെടുന്നു.

അതേസമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അള്‍ട്രാടെക്ക് സിമന്റ്, അദാനി പോര്‍ട്ട്‌സ്, ടൈറ്റന്‍, ഐടിസി എന്നിവ ഇടിവ് നേരിട്ടു. മേഖല സൂചികകളെല്ലാം ഉയര്‍ന്നപ്പോള്‍ വാഹനം, ലോഹം, ഫാര്‍മ എന്നിവ ഒരു ശതമാനമാണുയര്‍ന്നത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതം ഉയര്‍ന്നു.

X
Top