രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

557 കോടി രൂപയുടെ ത്രൈമാസ ലാഭം നേടി നാൽകോ

ഡൽഹി: കഴിഞ്ഞ ഒന്നാം പാദത്തിൽ നാഷണൽ അലൂമിനിയം കമ്പനിയുടെ ഏകീകൃത അറ്റാദായം 60.6 ശതമാനം വർധിച്ച് 557.91 കോടി രൂപയായി. ആദ്യ പാദത്തിൽ കമ്പനിയുടെ കെമിക്കൽസിൽ നിന്നുള്ള വരുമാനം 1,199 കോടി രൂപയും (വർഷം 12.3% വർധന) അലുമിനിയത്തിൽ നിന്നുള്ള വരുമാനം 2,980 കോടി രൂപയും (71.5% വർധന) ആണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ കുത്തനെയുള്ള വർധനയും വൈദ്യുതി, എണ്ണ, ഇന്ധന ചാർജുകൾ എന്നിവ കാരണം മൊത്തം ചെലവ് ഈ പാദത്തിൽ 55% വർഷം വർധിച്ച് 2935.38 കോടി രൂപയായി. ഒന്നാം പാദത്തിലെ നികുതിക്ക് മുമ്പുള്ള ലാഭം 757.32 കോടി രൂപയാണ്. അവലോകന കാലയളവിലെ കമ്പനിയുടെ നികുതി 211.86 കോടി രൂപയാണ് .

തുടർന്നുള്ള 41-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി, 2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് 1.50 രൂപ എന്ന അന്തിമ ലാഭവിഹിതം കമ്പനിയുടെ ബോർഡ് ശുപാർശ ചെയ്തു.

ഒരു ഷെഡ്യൂൾ ‘A’ നവരത്ന സിപിഎസ്ഇയും, രാജ്യത്തെ ഏറ്റവും വലിയ സംയോജിത ബോക്‌സൈറ്റ്-അലുമിന-അലൂമിനിയം-പവർ കോംപ്ലക്‌സുകളിൽ ഒന്നുമാണ് നാഷണൽ അലൂമിനിയം കമ്പനി (NALCO). നിലവിൽ, കമ്പനിയുടെ ഇക്വിറ്റി മൂലധനത്തിന്റെ 51.28% ഇന്ത്യൻ സർക്കാരിന്റെ കൈവശമുണ്ട്.

X
Top