ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

രാജ്യത്തെ എസ്ഐപി നിക്ഷേപങ്ങൾ രണ്ട് ലക്ഷം കോടി കവിഞ്ഞു

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ സിസ്റ്റമിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികളിലൂടെ(എസ്ഐപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിപണിയിലെത്തിയ തുക രണ്ട് ലക്ഷം കോടി രൂപ കവിഞ്ഞു.

മുൻവർഷത്തേക്കാൾ 28 ശതമാനം വർദ്ധനയാണുണ്ടായത്. 2021-22 സാമ്പത്തിക വർഷത്തിൽ 1.56 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് എസ്. ഐ. പിയിലൂടെ വിപണിയിൽ എത്തിയത്.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ എസ്.ഐ, പിയിലേക്കുള്ള പണമൊഴുക്കിൽ നാലിരട്ടി വർദ്ധനയുണ്ടായെന്ന് അസോസിയേഷൻ ഒഫ് മ്യൂച്ച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

എസ്ഐപികളിലൂടെ മാർച്ചിൽ മൊത്തം 19,270 കോടി രൂപയുടെ നിക്ഷേപമാണ് വിപണിയിലെത്തിയത്. മുൻവർഷം മാർച്ചിൽ എസ്. ഐ. പികളിലെ നിക്ഷേപം 14,276 കോടി രൂപയായിരുന്നു.

രാജ്യത്തെ ഓഹരി വിപണി റെക്കാഡുകൾ കീഴടക്കി മുന്നേറിയതോടെ നിക്ഷേപ താത്പര്യം കൂടുന്നതാണ് എസ്.ഐ. പികളിലേക്ക് വലിയ തോതിൽ പണം ഒഴുകാൻ കാരണമെന്ന് പ്രമുഖ മ്യൂച്വൽ ഫണ്ടിന്റെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറയുന്നു.

നിലവിൽ രാജ്യത്തെ മുൻനിര മ്യൂച്ച്വൽ ഫണ്ടുകൾ മൊത്തമായി കൈകാര്യം ചെയ്യുന്ന ആസ്തി 71 ലക്ഷം കോടി രൂപ കവിഞ്ഞു.

പ്രതിമാസം നിശ്ചിത തുകകളായി ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകർ മ്യൂച്ച്വൽ ഫണ്ടുകൾ വഴി നടത്തുന്ന നിക്ഷേപമാണ് എസ്. ഐ. പികൾ.

ചെറിയ തുകയായി നൽകാമെന്നതും വിദഗ്ദ്ധരായ പ്രോഫഷണലുകൾ നിക്ഷേപകർക്ക് വേണ്ടി മികച്ച ഗവേഷണങ്ങളുടെ പിന്തുണയോടെ നിക്ഷേപ തീരുമാനം എടുക്കുന്നുവെന്നതുമാണ് എസ്. ഐ. പികളുടെ കരുത്ത്.

X
Top