8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഓഹരി വിഭജനത്തിന് മള്‍ട്ടിബാഗര്‍ കമ്പനി

ന്യൂഡല്‍ഹി: ജനുവരി 3 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി വിഭജനം പരിഗണിക്കുമെന്നറിയിച്ചിരിക്കയാണ് കര്‍ണാവതി ഫിനാന്‍സ് ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. വെള്ളിയാഴ്ച 52 ആഴ്ച ഉയരം കുറിച്ച ഓഹരി 157.40 രൂപയില്‍ ക്ലോസ് ചെയ്തു.

7 വര്‍ഷത്തെ നേട്ടം 1384.91 ശതമാനം. 5 വര്‍ഷത്തില്‍ 474.45 ശതമാനവും ഒരു വര്‍ഷത്തില്‍ 784.27 ശതമാനവും ഉയര്‍ന്നു. 2022 ല്‍ മാത്രം നേടിയ വളര്‍ച്ച 658.55 ശതമാനമാണ്.

158.19 കോടി രൂപ വിപണി മൂല്യമുള്ള കര്‍ണാവതി ഫിനാന്‍സ് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ക്യാപ് കമ്പനിയാണ്. 1984 ല്‍ സ്ഥാപതിമായ കമ്പനി 2014 ലാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്നത്. ഒരു എന്‍ബിഎഫ്‌സി കമ്പനിയാണിത്.

X
Top