ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ആറ് മാസത്തില്‍ 1052 ശതമാനം ഉയര്‍ന്ന് ലോഹ ഓഹരി, വില 10 രൂപയില്‍ താഴെ

മുംബൈ: കഴിഞ്ഞ 6 മാസത്തില്‍ 1052 ശതമാനം ഉയര്‍ന്ന ഓഹരിയാണ് മെര്‍ക്യുറി മെറ്റല്‍സിന്റേത്. സര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തയതിനെ തുടര്‍ന്ന് മെറ്റല്‍ ഓഹരികള്‍ 10 ശതമാനം താഴ്ന്ന കാലയളവിലാണ്, വിപരീത ദിശയില്‍ തുഴഞ്ഞ് മെര്‍ക്യുറി നേട്ടത്തിലെത്തിയത്.

തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി ഒരു മാസത്തില്‍ 136 ശതമാനത്തിന്റെ നേട്ടവും കൈവരിച്ചു. 5 ശതമാനം ഉയര്‍ന്ന് 52 ആഴ്ച ഉയരമായ 10.77 രൂപയിലാണ് ബുധനാഴ്ച ഓഹരിയുള്ളത്.

വിവിധതരം ഫെറസ്, നോണ്‍ഫെറസ് ലോഹങ്ങളിലും ലോഹ അവശിഷ്ടങ്ങളുടേയും വ്യാപാരത്തിലേര്‍പ്പെടുന്ന മെര്‍ക്യുറി 1986 ലാണ് സ്ഥാപിതമായത്. 5.47 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ക്യാപ്പ് കമ്പനിയാണ് ഇത്‌.

ഈയിടെ ഓരോ ഓഹരിയ്ക്കും 23 അവകാശ ഓഹരികള്‍ ഇവര്‍ വിതരണം ചെയ്തിരുന്നു. 15,99,14,548 ഓഹരികളാണ് ഇത്തരത്തില്‍ നല്‍കിയത്.

X
Top