ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരി: നാലാംപാദ പ്രകടനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: നാലാം പാദ അറ്റാദായം 22 ശതമാനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരി തിങ്കളാഴ്ച 3.4 ശതമാനം ഉയര്‍ന്നു. നിലവില്‍ 1325 രൂപയിലാണ് വ്യാപാരത്തിലുള്ളത്. ഭൂരിഭാഗം ബ്രോക്കറേജ് സ്ഥാപനങ്ങളും ഓഹരിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നു.

ആഗോള ബ്രോക്കറേജ് സ്ഥാപനം സിഎല്‍എസ്എ ലക്ഷ്യവില 1619 രൂപയില്‍ നിന്നും 1700 രൂപയാക്കി ഉയര്‍ത്തി. വാങ്ങല്‍ നിര്‍ദ്ദേശമാണ് അവര്‍ നല്‍കുന്നത്. നിര്‍മല്‍ ബാങ് 1558 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ പറയുമ്പോള്‍ മോതിലാല്‍ ഓസ്വാളിന്റേത് 1500 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ്.

വരുമാനം/എബിറ്റ/നികുതി കഴിച്ചുള്ള ലാഭം എന്നിവ 2023-25 സാമ്പത്തികവര്‍ഷത്തില്‍ ഏകദേശം 14/19/16 ശതമാനം സിഎജിആറില്‍ വളരുമെന്നാണ് പ്രതീക്ഷ. 22,571 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 31 ശതമാനം അധികം.

അറ്റാദായം 22.1 ശതമാനം ഉയര്‍ന്ന് 1549 കോടി രൂപയിലെത്തി. അതേസമയം പ്രതീക്ഷയ്‌ക്കൊത്ത അറ്റാദായം നേടാന്‍ കമ്പനിയ്ക്കായിട്ടില്ല.

X
Top