ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

ലോഹവിലയില്‍ 2008നു ശേഷമുള്ള ഏറ്റവും കനത്ത ഇടിവ്‌

മുംബൈ: 2008ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം വ്യാവസായിക ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ലോഹങ്ങളുടെ വിലയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ്‌ ഈ വര്‍ഷം കണ്ടത്‌. നാല്‌ മാസം മുമ്പു തന്നെ കോപ്പറിന്റെ വില ഈ വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു. ഇതോടെ കോപ്പര്‍ `ബെയര്‍ മാര്‍ക്കറ്റി’ലേക്ക്‌ നീങ്ങിയതായി സ്ഥിരീകരിക്കപ്പെട്ടു. 52 ആഴ്‌ചത്തെ വിലയില്‍ നിന്നും 20 ശതമാനം ഇടിയുമ്പോഴാണ്‌ ഒരു ഓഹരിയോ കമ്മോഡിറ്റിയോ സാങ്കേതികമായി കരടികളുടെ പിടിയില്‍ അമരുന്നതായി സ്ഥിരീകരിക്കപ്പെടുന്നത്‌.
ടിന്‍ 21 ശതമാനം ഇടിവ്‌ നേരിട്ടു. കഴിഞ്ഞയാഴ്‌ചയാണ്‌ ഈ വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20 ശതമാനത്തിലേറെ ടിന്‍ ഇടിഞ്ഞത്‌. ലോക്‌ഡൗണിനു ശേഷം സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലേക്ക്‌ മടങ്ങുമെന്ന പ്രതീക്ഷയും പണപ്പെരുപ്പം ഉയരുമെന്ന കണക്കുകൂട്ടലും സപ്ലൈയിലെ തടസങ്ങളും മെറ്റല്‍ വില പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങുന്നതിന്‌ വഴിവെക്കുന്നതാണ്‌ ഈ വര്‍ഷം കണ്ടത്‌. പ്രതീക്ഷിച്ചതു പോലെ ഉയര്‍ന്ന പണപ്പെരുപ്പം സംഭവിച്ചു കഴിഞ്ഞു. എന്നാല്‍ ഉയര്‍ന്ന പണപ്പെരുപ്പവും അതിനെ തടയിടാനായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന പലിശനിരക്കും വ്യവസായിക ഉല്‍പ്പാദനത്തെയും ഡിമാന്റിനെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ്‌ ഇപ്പോഴുള്ളത്‌. ഈ ആശങ്ക മെറ്റല്‍ വില കനത്ത ഇടിവ്‌ നേരിടുന്നതിന്‌ വഴിവെച്ചു.
ചൈനയിലെ ഡിമാന്റ്‌ കുറഞ്ഞത്‌ കോപ്പര്‍ പോലെയുള്ള ലോഹങ്ങളുടെ വില കനത്ത ഇടിവിന്‌ വിധേയമാകാന്‍ കാരണമായി. ഈ വര്‍ഷം രണ്ടാം പകുതിയോടെ ചൈനയിലെ ഡിമാന്റ്‌ മെച്ചപ്പെട്ടാലും വില പഴയ ഉയരത്തിലേക്ക്‌ എത്തുമെന്ന്‌ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. യുഎസ്‌ മാന്ദ്യത്തിലേക്ക്‌ നീങ്ങുന്നുവെന്ന ആശങ്കയും ലോഹവിലയെ പ്രതികൂലമായി ബാധിക്കുന്നു.

X
Top