കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ കമ്പനിവിലയ്ക്ക് ലഭ്യമാക്കാൻ കേരളം

തൊടുപുഴ: കാന്സറിനുള്ള മരുന്നുകള് വിലകുറച്ച് രോഗികള്ക്ക് ലഭ്യമാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന ആരോഗ്യവകുപ്പ്.

വിലകൂടിയവ ഉള്പ്പെടെ ലാഭമെടുക്കാതെ കമ്പനിവിലയ്ക്ക് ലഭ്യമാക്കും. അവയവം മാറ്റിവെക്കല് ശസ്ത്രക്രിയകള്ക്കുശേഷം ഉപയോഗിക്കുന്ന മരുന്നുകളും ഇതുപോലെ നല്കും.

മന്ത്രി വീണാ ജോര്ജിന്റെ നിര്ദേശപ്രകാരമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേരള മെഡിക്കല് സര്വീസസ് കോര്പ്പറേഷന് ലിമിറ്റഡിന്റെ കാരുണ്യ ഫാര്മസികള് വഴിയായിരിക്കും വിതരണം.

ഇതിനായി കാരുണ്യ ഫാര്മസികളില് സീറോ പ്രോഫിറ്റ് കൗണ്ടറുകള് ആരംഭിക്കും.
ജൂലായ് 15-നകം നടപ്പാക്കാനാണ് നിര്ദേശം. 800 തരം മരുന്നുകള് ഇങ്ങനെ നല്കും.

എല്ലാ ജില്ലകളിലെയും പ്രധാന കാരുണ്യഫാര്മസികള് വഴിയായിരിക്കും തുടക്കത്തില് നല്കുക.

X
Top