ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ഇടിവ് നേരിട്ട് മാരുതി സുസുക്കി ഓഹരി, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാരുതി സുസുക്കി ഓഹരികള്‍ വെള്ളിയാഴ്ച ഇടിഞ്ഞു. 2.64 ശതമാനം താഴ്ന്ന് 12275 രൂപയിലാണ് ഓഹരിയുള്ളത്.

ജെഫറീസും മോതിലാല്‍ ഓസ്വാളും കമ്പനി ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. യഥാക്രമം 14750 രൂപയും 14476 രൂപയുമാണ് ലക്ഷ്യവില. ഉത്പാദന ചെലവ് വര്‍ദ്ധിച്ചതാണ് ഇബിറ്റ ഇടിയാന്‍ കാരണമെന്ന് ബ്രോക്കറേജുകള്‍ പറഞ്ഞു.

ആഭ്യന്തര വില്‍പന കുറഞ്ഞെങ്കിലും കയറ്റുമതി വര്‍ദ്ധിച്ചിട്ടുണ്ട്. മൊത്തം കാര്‍ വ്യവസായം 6 ശതമാനത്തില്‍ വളരുമെന്നും അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

ജെഫരീസിന്റെ റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക വര്‍ഷം 2025-28 കാലയളവില്‍ മാരുതി സുസുക്കി 12 ശതമാനം വളര്‍ച്ചാ തോത് നിലനിര്‍ത്തും. ഹൈബ്രിഡ് കാറുകളുടെ വില്‍പനയും കയറ്റുമതി വര്‍ദ്ധനവും വളര്‍ച്ച നിലനിര്‍ത്താന്‍ കമ്പനിയെ സഹായിക്കുമെന്ന് മോതിലാല്‍ ഓസ്വാളും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഹൈബ്രിഡ് കാറുകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാണ്.

X
Top