ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

ഒരുമാസത്തിനിടെ മണപ്പുറം ഫിനാൻസിൻ്റെ ഓഹരി വിലയിലുണ്ടായ ഇടിവ് 30%

ബ്‌സീഡിയറി കമ്പനിയായ ആശിർവാദ് ഫിനാൻസിന്റെ നേരെയുണ്ടായ ആർബിഐ നടപടിയുടെ ആഘാതമെന്നോണം മണപ്പുറം ഫിനാൻസിന്റെ ഓഹരികളിൽ വൻ ഇടിവ്. ഒരു മാസത്തെ ട്രേഡിങ്ങ് കാലയളവിൽ മുപ്പത് ശതമാനമാണ് ഓഹരികളിൽ ഇടിവുണ്ടായത്.

ഇതിന് പിന്നാലെ നിക്ഷേപകരിൽ വലിയ തോതിൽ ആശങ്ക പടരുന്നതായും റിപ്പോർട്ടുണ്ട്.
നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ആശിർവാദ് മൈക്രോഫിനാൻസിനെതിരെ ആർബിഐ നടപടിയെടുത്തതോടെ മണപ്പുറം ഫിനാൻസിന്റെ ഓഹരികളിൽ ഇടിവുണ്ടായത്.

മണപ്പുറം ഫിനാൻസിനായി വരുമാനം കുറവുള്ള സ്ത്രീകൾക്ക് മൈക്രോഫിനാൻസ് ലോണുകൾ അനുവദിക്കുന്നത് ആശിർവാദ് മൈക്രോഫിനാൻസ് എന്ന സബ്സിഡിയറി കമ്പനിയാണ്.

നിർദേശങ്ങൾ കൃത്യമായി പിന്തുടരാത്തതിന്റെ പേരിൽ ആർബിഐ ഇവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ലോണുകൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും നിർത്തിവെക്കാനാണ് ആർബിഐ നിർദേശം. ആശിർവാദിനൊപ്പം നാല് കമ്പനികൾക്ക് കൂടി ആർബിഐയുടെ വിലക്കുണ്ട്.

മണപ്പുറം ഫിനാൻസിന്റെ മൊത്ത വരുമാനത്തിന്റെ 27 ശതമാനവും സംഭാവന ചെയ്യുന്നത് ആശിർവാദ് മൈക്രോഫിനാൻസാണ്. ഈ നടപടിയോടെ മണപ്പുറം ഫിനാൻസിന് തരംതാഴ്ത്തൽ ഭീഷണിയുമുണ്ടായിരുന്നു.

അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ ജെഫ്‌റീസ് മണപ്പുറത്തിന്റെ ഓഹരികളെ “ഹോൾഡ്” ആയി തരംതാഴ്ത്തിയിരുന്നു.

ആശിർവാദിൽ മൈക്രോഫിനാൻസ് വായ്പകൾ തകരാറിലാവുകയും കുടിശ്ശിക ഉയരുകയും ചെയ്താൽ അതിൻ്റെ അനുബന്ധ സ്ഥാപനത്തിൽ മണപ്പുറം ഫിനാൻസിന് മൂലധനം നിക്ഷേപിക്കേണ്ടിവരുമെന്നാണ് ജെഫ്‌റീസ് കരുതുന്നത്.

ഇത് കമ്പനിയുടെ വരുമാനത്തെയും ബാധിച്ചേക്കുംമെന്നാണ് സൂചന.

X
Top