2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

മണപ്പുറം ഫിനാൻസ് ലാഭ പാതയില്‍

കൊച്ചി: നാലാം പാദ ഫലങ്ങളില്‍ 69.7ശതമാനം ലാഭ വര്‍ധന നേടി പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ്. 2026സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ നികുതി കഴിഞ്ഞുള്ള ലാഭം മുന്‍ പാദത്തെ അപേക്ഷിച്ച് 69.7ശതമാനം ഉയര്‍ന്ന് 405കോടി രൂപയായി.

ഇതേ കാലയളവില്‍ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 22.4ശതമാനം വര്‍ധിച്ച് 63.798കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷത്തെയപേക്ഷിച്ച് നികുതി കഴിഞ്ഞുള്ള മൊത്ത ലാഭത്തില്‍ 299.2ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.

നാലാം പാദത്തില്‍ കമ്പനിയുടെ സ്വര്‍ണ്ണ വായ്പാ ആസ്തി 50,953കോടി രൂപയാണ്. മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 99.1ശതമാനം കൂടുതല്‍. 2026സാമ്പത്തിക വര്‍ഷം കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 48.3ശതമാനം വര്‍ധിച്ച് 63,798കോടി രൂപയായി ഉയര്‍ന്നു.

2025സാമ്പത്തിക വര്‍ഷം ഇത് 43.034കോടി രൂയായിരുന്നു. മൊത്തം ആസ്തിയുടെ 20.1ശതമാനം സ്വര്‍ണ്ണ വായ്പ കൂടാതെയുള്ള ആസ്തിയാണ്. നലാം പാദത്തില്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് 13കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്.

കമ്പനിയുടെ മൊത്തം പ്രവര്‍ത്തന ലാഭം നാലാം പാദത്തില്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് 10.7ശതമാനം വര്‍ധിച്ച് 2,614കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ അത് 2,361കോടി രൂപയായിരുന്നു. നികുതിക്കു ശേഷമുള്ള ലാഭം 405കോടി രൂപയും.

2025സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 203കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. നാലാം പാദത്തില്‍ ശാഖകളുടെ എണ്ണം 5,340ആയും ജീവനക്കാരുടെ എണ്ണം 42,100ആയും ഉയര്‍ന്നിട്ടുണ്ട്.

ആഭ്യന്തരവും ബാഹ്യവുമായ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും നാലാം പാദത്തില്‍ കമ്പനിക്കു മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ പറഞ്ഞു.

ഇക്കാലയളവില്‍ സ്വര്‍ണ്ണ വില വളരെ കൂടുകയും ആഗോള സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയും വിതരണ തടസങ്ങള്‍ വര്‍ധിക്കുകയും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാവുകയും ഓഹരി വിപണിയില്‍ ചാഞ്ചാട്ടം അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനെല്ലാമിടയിലും കമ്പനി സ്തുത്യര്‍ഹമായ മുന്നേറ്റം നടത്തിയതായി അദ്ദേഹം നിരീക്ഷിച്ചു.

X
Top