സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് ഇന്റർവെൽ ഇനി യൂറോപ്യൻ വിദ്യാർത്ഥികളെ പഠിപ്പിക്കും

മലപ്പുറം: യൂറോപ്യൻ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഒരുങ്ങുകയാണ് അരീക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർവെൽ വിദ്യാഭ്യാസ ടെക് സ്റ്റാർട്ടപ്പ്. ആഗോളവിപുലീകരണത്തിന്റെ ഭാഗമായി യൂറോപ്പിലേക്ക് പ്രവർത്തനം ആരംഭിക്കാൻ ഫിൻലൻഡ്‌ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു.

അവസാനവട്ട ചർച്ചക്ക് ഒരുങ്ങുകയാണെന്ന് ഇന്റർവെൽ സ്ഥാപകനും സി ഇ ഒയുമായ ഒ.കെ സനാഫിർ പറഞ്ഞു. യൂറോപ്പിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം 300 ചതുരശ്രയടിയുള്ള നിലവിലെ ഓഫീസിൽ നിന്നും സ്വന്തമായി നിർമ്മിച്ച 30,000 ചതുരശ്രയടിയുള്ള ആറു നിലകളുള്ള ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് പ്രവർത്തനം തുടങ്ങുകയാണ് ഇന്റർവെൽ.

സംസ്ഥാനത്ത് ഇതാദ്യമായാണ് ഗ്രാമീണ ചുറ്റുപാടിൽ ആരംഭിച്ച ഒരു സ്റ്റാർട്ടപ്പ് സ്വന്തമായി നിർമ്മിക്കുന്ന ആസ്ഥാനമന്ദിരത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്.

2021ൽ ഒ.കെ സനാഫിറിനൊപ്പം റമീസ് അലി, ഷിബിലി അമീൻ അസ്‌ലഹ് തടത്തിൽ, നാജിം ഇല്ല്യാസ് എന്നിവർ ചേർന്നാണ് ഇന്റർവെൽ എന്ന ആശയം നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകണമെന്ന ലക്‌ഷ്യം വെച്ചാണ് ഇന്റെർവെലിന്റെ ആരംഭം.

ഇന്റർവെലിനെ പരമ്പരാഗത എഡ്‌ടെക് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ വ്യതിരിക്തമായ വൺ-ടു-വൺ ലൈവ് ട്യൂട്ടറിംഗ് മോഡലാണ്. ഈ സവിശേഷ സംവിധാനത്തിൽ, ഓരോ പഠിതാവിനും വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കിക്കൊണ്ട് അധ്യാപകർ വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകൾ നൽകുന്നു.

വ്യക്തിഗത പഠനത്തോടുള്ള ഈ പ്രതിബദ്ധതയാണ് ഇന്റർവെലിനെ വിദ്യാഭ്യാസ വ്യവസായത്തിലെ ഒരു ശക്തിയായി മാറാൻ സഹായിച്ചിട്ടുള്ളത്.

അടുത്തിടെ വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ നഗരവും ഫിൻലൻഡിലെ രണ്ടാമത്തെ വലിയ നഗരവുമായ ടാംപെറിൽ നടന്ന ആഗോള എക്‌സ്പീരിയൻസ് ടാംപെരെയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഇന്ത്യയിലെ നിന്നുള്ള ഏക സ്റ്റാർട്ടപ്പ് ആയിരുന്നു ഇന്റർവെൽ.

ഫിൻലൻഡിലെ സാമ്പത്തികകാര്യ മന്ത്രാലയം ആരംഭിച്ച ‘ടാലന്റ് ബൂസ്റ്റ്’ പദ്ധതിയിൽ സിറ്റി ഓഫ് ടാംപെരെ സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്റർവെൽ പങ്കെടുത്തു ആശയങ്ങൾ അവതരിപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിൻലൻഡ്‌ സർക്കാരിന്റെ ക്ഷണം.

X
Top