ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

10 കോടിയിലേറെ ലുലു റീട്ടെയ്ൽ ഓഹരികൾ വാങ്ങിക്കൂട്ടി യുഎഇ പൗരന്മാർ

പ്രമുഖ വ്യവസായി എം.എ. യൂസഫലി (M.A. Yusuff Ali) നയിക്കുന്ന ലുലു ഗ്രൂപ്പിന് (Lulu Group) കീഴിലെ ലുലു റീട്ടെയ്ൽ ഹോൾഡിങ്സിന്റെ (Lulu Retail Holdings PLC/LULU) ഓഹരികൾ ലിസ്റ്റ് ചെയ്ത് മൂന്നാംദിനം നേട്ടത്തിന്റെ ട്രാക്കിലേറി.

ഓഹരികൾ വാങ്ങിക്കൂട്ടാൻ യുഎഇ പൗരന്മാർ മത്സരിച്ചതോടെ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എഡിഎക്സ്/ADX) തിങ്കളാഴ്ച്ച മാത്രം കൈമാറ്റം ചെയ്യപ്പെട്ടത് ലുലു റീട്ടെയ്‍ലിന്റെ (LULU) 10.7 കോടിയോളം ഓഹരികൾ. 2.03 ദിർഹം വിലയിൽ തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ച ഓഹരി, ഒരുവേള 1.48% നേട്ടവുമായി 2.06 ദിർഹം വരെ ഉയർന്നു. വ്യാപാരാന്ത്യത്തിലുള്ളത് 0.99% ഉയർന്ന് 2.05 ദിർഹത്തിൽ.

തിങ്കളാഴ്ച്ച എഡിഎക്സിൽ ഏറ്റവും സജീവമായ ഓഹരികളിൽ മുൻപന്തിയിലുമായിരുന്നു ലുലു. 22.01 കോടി ദിർഹം മതിക്കുന്ന ലുലു ഓഹരികളാണ് തിങ്കളാഴ്ച്ച കൈമാറ്റം ചെയ്യപ്പെട്ടത്. വ്യാപാരമൂല്യത്തിൽ തിങ്കളാഴ്ച്ച ലുലു രണ്ടാംസ്ഥാനത്തും കൈമാറ്റം ചെയ്യപ്പെട്ട ഓഹരികളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്തുമാണ്.

തിങ്കളാഴ്ച്ചത്തെ വ്യാപാരാന്ത്യപ്രകാരം 2,117.42 കോടി ദിർഹമാണ് (ഏകദേശം 48,700 കോടി രൂപ) ലുലു റീട്ടെയ്‍ലിന്റെ വിപണിമൂല്യം. ലിസ്റ്റിങ് വേളയിൽ ലുലു റീട്ടെയ്‍ലിന്റെ മൊത്തം പൊതു ഓഹരികളിൽ 76.91 ശതമാനമായിരുന്നു വിദേശ നിക്ഷേപകരുടെ കൈവശമുണ്ടായിരുന്നത്.

തിങ്കളാഴ്ച്ചയത് 77.02 ശതമാനമായി ഉയർന്നു. യുഎഇ പൗരന്മാരുടെ കൈവശമുള്ള ഓഹരികൾ 9.87 ശതമാനത്തിൽ നിന്ന് 10.14 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. യുഎഇ പൗരന്മാർ വൻതോതിൽ ലുലു ഓഹരികൾ വാങ്ങിക്കുന്നുണ്ട്.

മൊത്തം ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ ഓഹരിപങ്കാളിത്തം പക്ഷേ 12.82ൽ നിന്ന് 12.42 ശതമാനത്തിലേക്ക് കുറഞ്ഞു. അറബ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം 0.41ൽ നിന്നുയർന്ന് 0.42 ശതമാനവുമായി.

ഒക്ടോബർ 28 മുതൽ നവംബർ 5 വരെയായിരുന്നു ലുലു പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ചത്. യുഎഇ ഈ വർഷം സാക്ഷിയായ ഏറ്റവും വലിയ ഐപിഒ വഴി ലുലു സമാഹരിച്ചത് 172 കോടി ഡോളർ (14,520 കോടി രൂപ).

മൊത്തം 3,700 കോടി ഡോളറിന്റെ (ഏകദേശം 3.12 ലക്ഷം കോടി രൂപ) സബ്സ്ക്രിപ്ഷൻ അപേക്ഷകളാണ് ലുലു ഓഹരികൾക്ക് ലഭിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ യുഎഇയിൽ ഒരു സർക്കാരിതര സ്ഥാപനത്തിന് ലഭിച്ച ഏറ്റവും ഉയർന്ന സബ്സ്ക്രിപ്ഷനാണിത്.

X
Top