ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രം

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഓഹരികളില്‍ കരകയറ്റം

മാര്‍ച്ച്‌ 13നു ശേഷം ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഓഹരി വിലയില്‍ ഏഴ്‌ ശതമാനം മുതല്‍ 12 ശതമാനം വരെ മുന്നേറ്റമുണ്ടായി.

ഫെബ്രുവരി 28 വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ അഞ്ച്‌ ശതമാനം മുതല്‍ 21 ശതമാനം വരെ ഇടിവ്‌ നേരിട്ടതിനു ശേഷമാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഓഹരികള്‍ തിരികെ കയറിയത്‌.

മാര്‍ച്ച്‌ 13നു ശേഷം ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്‌ എസ്‌ബിഐ ലൈഫാണ്‌- 11.7 ശതമാനം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ ഈ ഓഹരി 5.6 ശതമാനം ഇടിവാണ്‌ നേരിട്ടിരുന്നത്‌.

ഫെബ്രുവരി 28 വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ ഏറ്റവും ശക്തമായ ഇടിവ്‌ നേരിട്ടിരുന്നത്‌ എല്‍ഐസി ആണ്‌- 21.1 ശതമാനം.

ഈ ഓഹരി മാര്‍ച്ച്‌ 13നു ശേഷം 6.3 ശതമാനം ഉയര്‍ന്നു. എച്ച്‌ഡിഎഫ്‌സി ലൈഫ്‌, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എന്നീ ഓഹരികള്‍ യഥാക്രമം 7.4 ശതമാനവും 9.7 ശതമാനവും മുന്നേറ്റമാണ്‌ മാര്‍ച്ച്‌ 13നു ശേഷം നടത്തിയത്‌.

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ എച്ച്‌ഡിഎഫ്‌സി ലൈഫ്‌ 19.2 ശതമാനം ഇടിവ്‌ നേരിട്ടപ്പോള്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ 2.8 ശതമാനം ഉയരുകയാണ്‌ ചെയ്‌തത്‌.

പ്രീമിയം ശേഖരണത്തില്‍ വളര്‍ച്ച കൈവരിച്ച ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ബിസിനസ്‌ മെച്ചപ്പെടുന്നതിന്റെ സൂചനയാണ്‌ ലഭിക്കുന്നത്‌. ഇത്‌ ഈ കമ്പനികളുടെ ഓഹരികളില്‍ തുടര്‍ന്നും പ്രതിഫലിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

X
Top