സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

കുതിപ്പോടെ ലൈഫ് ഇൻഷ്വറൻസ് വിപണി

കൊച്ചി: രാജ്യത്തെ ലൈഫ് ഇൻഷ്വറൻസ് വിപണി കരുത്തോടെ മുന്നേറുന്നു. നവംബറില്‍ ലൈഫ് ഇൻഷ്വറൻസ് രംഗത്തെ പുതിയ പ്രീമിയം ബിസിനസ് 21 ശതമാനം വർദ്ധനയോടെ 31,119.6 കോടി രൂപയിലെത്തി. തുടർച്ചയായ മൂന്നാം മാസമാണ് ഇൻഷ്വറൻസ് രംഗം രണ്ടക്ക വളർച്ച നേടുന്നത്. വ്യക്തിഗത, ഗ്രൂപ്പ് ഇൻഷ്വറൻസുകളിലും വ്യക്തിഗതയേര നോണ്‍ സിംഗിള്‍ പോളിസികളിലും മികച്ച മുന്നേറ്റം നടത്താൻ ഇക്കാലയളവില്‍ കഴിഞ്ഞു. ലൈഫ് ഇൻഷ്വറൻസ് പോളിസിയുടെ പ്രീമിയത്തിന്റെ ചരക്കു സേവന നികുതി(ജി.എസ്.ടി) സെപ്തംബറില്‍ പൂർണമായും ഒഴിവാക്കിയതാണ് മികച്ച പ്രകടത്തിന് സഹായിച്ചത്.

വ്യക്തിഗത, ഗ്രൂപ്പ് ഇൻഷ്വറൻസ് രംഗത്ത് അസാധാരണ വളർച്ചയുമായി പൊതു മേഖല സ്ഥാപനമായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ്(എല്‍.ഐ.സി) മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. സ്വകാര്യ കമ്പനികളും രണ്ടക്ക വളർച്ച നിലനിറുത്തി. നടപ്പു സാമ്പത്തിക വർഷം ആദ്യ വർഷ പ്രീമിയത്തില്‍ സുസ്ഥിര വളർച്ചയാണ് നേടുന്നതെന്ന് കെയർഎഡ്‌ജ് റേറ്റിംഗ്‌സിന്റെ പുതിയ റിപ്പോർട്ടില്‍ പറയുന്നു. ഓഹരി വിപണിയിലെ മുന്നേറ്റത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കള്‍ രംഗത്തെത്തിയതോടെ സിംഗിള്‍ പ്രീമിയം ബിസിനസില്‍ 29.4 ശതമാനം വളർച്ചയുണ്ടായി.

വിദേശ നിക്ഷേപ ഒഴുക്ക് കൂടും
രാജ്യത്തെ ഇൻഷ്വറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി നൂറ് ശതമാനമായി ഉയർത്തിയതോടെ വിപണിയില്‍ വിപ്ളവകരമായ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. വിദേശ കമ്പനികള്‍ ആകർഷിക്കുന്നതിനൊപ്പം ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഇൻഷ്വറൻസ് സേവനങ്ങളുടെ നിലവാരം ഉയർത്താനും സഹായിക്കും. സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും വിപണന ശൃംഖല വിപുലപ്പെടുത്തുന്നതിനും ആവശ്യമായ നിക്ഷേപം കണ്ടെത്താൻ കമ്പനികള്‍ക്ക് കഴിയും.
നവംബറിലെ പ്രീമിയം വളർച്ച
കമ്പനി വളർച്ചാ നിരക്ക്
എല്‍.ഐ.സി 22.9 ശതമാനം
എസ്.ബി.ഐ ലൈഫ് 32.7 ശതമാനം
ആക്‌സിസ് മാക്‌സ് ലൈഫ് 22.6 ശതമാനം
എച്ച്‌.ഡി.എഫ്.സി ലൈഫ് 19.7 ശതമാനം
ഐ.സി.ഐ.സി.ഐ പ്രു 13.1 ശതമാനം

X
Top