ഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ടഇന്ത്യൻ വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചുപശ്ചിമേഷ്യയിലെ പ്രതിസന്ധി: പ്രവാസി നിക്ഷേപത്തെയും തൊഴിലിനെയും ബാധിച്ചേക്കുംസംസ്ഥാന-ജില്ലാ ജിഡിപി കണക്കുകള്‍ ഇനി ഏകീകൃതമാകും; പുതിയ കരട് മാനദണ്ഡങ്ങളുമായി കേന്ദ്രം

സൗജന്യ ഓഹരികള്‍ നല്‍കാനൊരുങ്ങി എല്‍ഐസി

ടുത്ത ആഴ്ച നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ബോണസ് ഓഹരികള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് എല്‍.ഐ.സി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചതിനെത്തുടര്‍ന്ന്, ഓഹരി വില ഇന്നലെ 8 ശതമാനത്തിലധികം വര്‍ധിച്ച് 803 രൂപ വരെ എത്തി. ലിസ്റ്റിംഗിന് ശേഷം എല്‍ഐസി ഓഹരികളില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളില്‍ ഒന്നാണിത്.

അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍ വാര്‍ത്തകളെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി മൊത്തത്തില്‍ 4 ശതമാനത്തോളം ഉയര്‍ന്നതും എല്‍ഐസി ഓഹരികള്‍ക്ക് ഗുണകരമായി. വന്‍കിട നിക്ഷേപകരും റീട്ടെയില്‍ നിക്ഷേപകരും ഒരുപോലെ എല്‍ഐസി ഓഹരികളില്‍ ഇന്നലെ താല്‍പ്പര്യം പ്രകടിപ്പിച്ചു.

ഓഹരി വിപണിയിലെ ഇന്നലത്തെ വലിയ കുതിപ്പിനിടയിലെ എല്‍ഐസിയുടെ ഈ നീക്കം നിക്ഷേപകര്‍ക്ക് ഇരട്ടി മധുരമായി.

എന്താണ് ബോണസ് ഇഷ്യു?
നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് അധിക ചിലവില്ലാതെ സൗജന്യമായി നല്‍കുന്ന ഓഹരികളാണ് ബോണസ് ഓഹരികള്‍. ഇത് കമ്പനിയുടെ ഓഹരികളുടെ എണ്ണം വര്‍ധിപ്പിക്കുകയും വിപണിയിലെ പണലഭ്യത (Liquidity) കൂട്ടുകയും ചെയ്യും.

ബോണസ് ഇഷ്യു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത ആഴ്ചത്തെ ബോര്‍ഡ് യോഗത്തിന് ശേഷം പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചു.

അംഗീകാരം ലഭിക്കുകയാണെങ്കില്‍, ഈ പൊതുമേഖലാ സ്ഥാപനം (PSU) പ്രഖ്യാപിക്കുന്ന ആദ്യത്തെ ബോണസ് ഓഹരി ആയിരിക്കും ഇത്.

ബിസിനസ് വളര്‍ച്ചയും ലാഭക്ഷമതയും
കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്‍ഐസിയുടെ ബിസിനസ് വളര്‍ച്ചയിലും ലാഭക്ഷമതയിലും ഉണ്ടായ പുരോഗതിയും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 2025 ഡിസംബര്‍ 31-ന് അവസാനിച്ച പാദത്തില്‍ എല്‍ഐസിയുടെ സംയോജിത ലാഭം 17.46 ശതമാനം വര്‍ധിച്ച് 12,930.44 കോടി രൂപയിലെത്തി.

റെഗുലേറ്ററി ഫയലിംഗ് പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി 11,008.65 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയിരുന്നത്.

നെറ്റ് പ്രീമിയം വരുമാനത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 0.7 ശതമാനത്തിന്റെ നേരിയ കുറവുണ്ടായെങ്കിലും, അറ്റാദായം 28 ശതമാനം വര്‍ധിച്ചു. 2026 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (Q2FY26) രേഖപ്പെടുത്തിയ 10,098 കോടി രൂപയില്‍ നിന്നാണ് ഈ വളര്‍ച്ച.

ഈ പാദത്തിലെ നെറ്റ് പ്രീമിയം വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 17.76 ശതമാനം വര്‍ധിച്ച് 1.26 ലക്ഷം കോടി രൂപയായി. 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇത് 1.07 ലക്ഷം കോടി രൂപയായിരുന്നു.

ഓഹരിയുടെ പ്രകടനം
വിപണിയിലെ തളര്‍ച്ച കാരണം എല്‍ഐസി ഓഹരി വില സമീപകാലത്ത് വലിയ ചാഞ്ചാട്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ ഓഹരി 4.56 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയെങ്കിലും, ഒരു മാസത്തെ കണക്കെടുത്താല്‍ 5.14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ (YTD) ഓഹരി വില 8.54 ശതമാനവും, ഒരു വര്‍ഷത്തിനിടെ 0.61 ശതമാനവും താഴേക്ക് പോയി. 2022-ല്‍ ലിസ്റ്റ് ചെയ്ത ഓഹരി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 41.68 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ 793 രൂപയിലാണ് ഓഹരിയുടെ വ്യാപാരം.

X
Top