അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

വേദാന്തയെയും ഹിന്‍ഡാല്‍കോയെയും ജെപി മോര്‍ഗന്‍ അപ്‌ഗ്രേഡ്‌ ചെയ്‌തു

മെറ്റല്‍ ഓഹരികളായ ഹിന്‍ഡാല്‍കോ ഇന്റസ്‌ട്രീസ്‌, വേദാന്ത എന്നിവയെ ആഗോള ബ്രോക്കറേജ്‌ ആയ ജെപി മോര്‍ഗന്‍ അപ്‌ഗ്രേഡ്‌ ചെയ്‌തു. നേരത്തെ നല്‍കിയിരുന്ന ന്യൂട്രല്‍ എന്ന റേറ്റിംഗില്‍ നിന്നും ഓവര്‍വെയിറ്റ്‌ എന്ന റേറ്റിംഗിലേക്കാണ്‌ ഈ ഓഹരികളെ ഉയര്‍ത്തിയത്‌.

പശ്ചിമ ഏഷ്യയിലെ സംഘര്‍ഷം അലൂമിനിയം വില വര്‍ധന തുടര്‍ന്നും നിലനില്‍ക്കുന്നതിന്‌ കാരണമാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ റേറ്റിംഗില്‍ മാറ്റം വരുത്തിയത്‌. അടുത്ത ഏതാനും പാദങ്ങളിലെ ഈ കമ്പനികളുടെ പ്രകടനം മികച്ചതായിരിക്കുമെന്ന്‌ ജെപി മോര്‍ഗന്‍ വിലയിരുത്തുന്നു.

ഇന്നലെ ഓഹരികളുടെ വിലയില്‍ മുന്നേറ്റമുണ്ടായി. വേദാന്ത മൂന്ന്‌ ശതമാനവും ഹിന്‍ഡാല്‍കോ രണ്ടര ശതമാനവുമാണ്‌ ഉയര്‍ന്നത്‌. ജെപി മോര്‍ഗന്‍ ഈ ഓഹരികളില്‍ ലക്ഷ്യമാക്കുന്ന വില ഉയര്‍ത്തി.

ഹിന്‍ഡാല്‍കോ 1125 രൂപയിലേക്കും വേദാന്ത 850 രൂപയിലേക്കും വില ഉയരുമെന്നാണ്‌ പ്രവചനം. നിലവിലുള്ള വിലയില്‍ നിന്നും 20-22 ശതമാനം മുന്നേറ്റമാണ്‌ പ്രതീക്ഷിക്കുന്നത്‌.

X
Top