2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഒന്നാം പാദ ലാഭത്തിൽ 6 മടങ്ങ് വർധനയുമായി എൽഐസി ഹൗസിംഗ് ഫിനാൻസ്

മുംബൈ: എൽഐസി ഹൗസിംഗ് ഫിനാൻസ് (എൽഐസിഎച്ച്എഫ്) 2022 ജൂണിൽ അവസാനിച്ച പാദത്തിൽ 925 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു, മുൻവർഷത്തെ ഇതേ പാദത്തിലെ 153 കോടി രൂപയേക്കാൾ ഇത് ആറിരട്ടി വർധന രേഖപ്പെടുത്തി. എന്നിരുന്നാലും, 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 1,118 കോടി രൂപയേക്കാൾ 17% കുറവാണ് ഒന്നാം പാദത്തിലെ ലാഭം.

ആദ്യ പാദത്തിൽ കമ്പനിക്ക് വഹിക്കേണ്ടി വന്ന പലിശ നിരക്ക് വർധിച്ചതാണ് ലാഭത്തിൽ തുടർച്ചയായ കുറവുണ്ടായതെന്ന് ഫലങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് കമ്പനിയുടെ സിഇഒ വൈ വിശ്വനാഥ ഗൗഡ് പറഞ്ഞു. 2022 ജൂലൈയിൽ ഭൂരിഭാഗം പുനരവലോകനങ്ങളും നടന്നതിനാൽ ഉയർന്ന പലിശ നിരക്ക് വായ്പക്കാർക്ക് കൈമാറുന്നതിൽ കാലതാമസമുണ്ടായതായി അദ്ദേഹം പറഞ്ഞു.

അവലോകന പാദത്തിൽ എൽഐസിഎച്ച്എഫിന്റെ മൊത്തം വിതരണം 76 ശതമാനം ഉയർന്ന് 15,201 കോടി രൂപയായി, ഒരു വർഷം മുമ്പ് 8,652 കോടി രൂപയായിരുന്നു. എല്ലാ ചാനലുകളും മികച്ച പ്രകടനം നടത്തുന്നതിനാലും എല്ലാ മേഖലകളും സജീവമായതിനാലും ഈ വർഷത്തെ ക്രെഡിറ്റ് വളർച്ചയെക്കുറിച്ച് താൻ വളരെ പോസിറ്റീവാണെന്ന് ഗൗഡ് പറഞ്ഞു. കമ്പനി ഈയിടെ അതിന്റെ വായ്പാ നിരക്കുകൾ 90 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചിരുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്കുമായി എച്ച്‌ഡിഎഫ്‌സി സംയോജിപ്പിച്ചതിന് ശേഷം, ഏറ്റവും വലിയ ഹൗസിംഗ് ഫിനാൻസ് കമ്പനിയായി എൽഐസിഎച്ച്എഫ് മാറുമെന്ന് ഗൗഡ് സ്ഥിരീകരിച്ചു. അടുത്തിടെ ലിസ്റ്റുചെയ്ത ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് 20,000 കോടിയിലധികം വിപണി മൂലധനമുള്ള കമ്പനിയിൽ 45% ഓഹരിയുണ്ട്.

X
Top