പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

എൽജി ഇന്ത്യയിൽ ഉന്നമിടുന്നത് ബില്യൺ ഡോളറിന്റെ പ്രാരംഭ ഓഹരി വിൽപന

മുംബൈ: പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജി ഇന്ത്യയിൽ ഉന്നമിടുന്നത് ‘ബില്യൺ ഡോളർ’ പ്രാരംഭ ഓഹരി വിൽപന (ഐപിഒ).

100 കോടി ഡോളർ മുതൽ‌ 150 കോടി ഡോളർ വരെയാണ് ഐപിഒ വഴി സമാഹരിക്കാൻ എൽജി ഇലക്ട്രോണിക്സ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നാണ് സൂചനകൾ. ഇത് ഏകദേശം 12,600 കോടി രൂപവരെ വരും.

ഈ നിരക്കിൽ ഐപിഒ യാഥാർഥ്യമായാൽ എൽജി ഇന്ത്യക്ക് 1,300 കോടി ഡോളർ (ഏകദേശം 1.09 ലക്ഷം കോടി രൂപ) വിപണിമൂല്യം ലഭിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഐപിഒയുടെ നടപടികൾക്കായി ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ, സിറ്റി ഗ്രൂപ്പ്, ജെപി മോർഗൻ ചെയ്സ്, മോർഗൻ സ്റ്റാൻലി എന്നിവയെ എൽജി ചുമതലപ്പെടുത്തിയെന്നും അറിയുന്നു.

ഐപിഒ നടത്തുന്നതിനുള്ള അപേക്ഷകളും രേഖകളും അടുത്തമാസം എൽജി ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) സമർപ്പിച്ചേക്കും.

ഹ്യുണ്ടായ്ക്ക് പിന്നാലെ എൽജിയും
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായിയും ഇന്ത്യയിൽ പ്രാരംഭ ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നതിന് പിന്നാലെയാണ് അവിടെ നിന്നുതന്നെ എൽജിയും ഇതേ ലക്ഷ്യവുമായി എത്തുന്നത്.

25,000 കോടി രൂപ ഉന്നമിടുന്നതായിരിക്കും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐപിഒ. ഇത് യഥാർഥ്യമായാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടവും ഹ്യുണ്ടായ് സ്വന്തമാക്കും.

2022 മേയിൽ എൽ‌ഐസി നടത്തിയ 21,000 കോടി രൂപയുടേതാണ് നിലവിലെ റെക്കോർഡ് ഐപിഒ.

X
Top