ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

7,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ലാർസൻ ആൻഡ് ടൂബ്രോ

മുംബൈ: ഇന്ത്യൻ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് ഗുജറാത്ത് സർക്കാരുമായി ചേർന്ന് വഡോദരയിൽ 7,000 കോടി രൂപ മുതൽമുടക്കിൽ ഐടി, ഐടി പ്രാപ്തമാക്കിയ സേവനങ്ങൾ (ഐടിഇഎസ്) വാഗ്ദാനം ചെയ്യുന്ന പാർക്ക് സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവച്ചു.

കഴിഞ്ഞ ദിവസം ഗാന്ധിനഗറിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിൽ എൽ ആൻഡ് ടിയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാർ ഒപ്പുവച്ചു. ഈ വിവര സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി കമ്പനി അഞ്ച് വർഷത്തിനുള്ളിൽ 7,000 കോടി രൂപ നിക്ഷേപിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ അടുത്തിടെ പ്രഖ്യാപിച്ച ഐടി/ഐടിഇഎസ് നയത്തിന് കീഴിൽ സ്ഥാപിക്കുന്ന പാർക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഫെബ്രുവരിയിൽ, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിൽ ഒരു ലക്ഷം ‘ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങൾ’ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഐടി/ഐടിഇഎസ് നയം ആരംഭിച്ചിരുന്നു.

കൂടാതെ പുതിയ ഐടി/ഐടിഇഎസ് നയം ഗുജറാത്തിന്റെ ഐടി-ഐടിഇഎസ് കയറ്റുമതി പ്രതിവർഷം 3,000 കോടി രൂപയിൽ നിന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25,000 കോടി രൂപയായി ഉയർത്താനും ലക്ഷ്യമിടുന്നു.

X
Top