എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കെവൈസി പ്രക്രിയയിലെ പാളിച്ച: പേടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ നടപടി നേരിട്ടേക്കാം

മുംബൈ: പേടിഎമ്മിന് പിന്നാലെ കൂടുതല് ഫിന്ടെക് കമ്പനികള്ക്ക് ആര്ബിഐ നിയന്ത്രണം ഏര്പ്പെടുത്തിയേക്കും. കെവൈസി(ഉപഭോക്താവിനെ അറിയുക) പ്രക്രിയയിലെ പാളിച്ചകള് ചൂണ്ടിക്കാണിച്ചാകും നടപടി.

കള്ളപ്പണം വെളുപ്പിക്കല് ഉള്പ്പടെയുള്ളവ അന്വേഷിക്കുന്ന ഫിനാന്ഷ്യല് ആക്ഷന് ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഓഡിറ്റിനൊപ്പമാണ് ആര്ബിഐയുടെ പരിശോധനയും നടക്കുന്നത്. പരിശോധന നടന്നുവരുന്ന കമ്പനികളില് ഒരു ധനകാര്യ സ്ഥാപനവും വാലറ്റ് സേവന ദാതാവും ഉള്പ്പെടുന്നതായി റിപ്പോര്ട്ടുകളുണ്ട്.

ഫിന്ടെക് കമ്പനികളിലേറെയും ഉപഭോക്താക്കള്ക്കും കടംകൊടുക്കുന്നവര്ക്കുമിടയില് ഇടനിലക്കാരായി പ്രവര്ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. പരമ്പരാഗത ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള് ഫിടന്ടെക് കമ്പനികളുടെ കൈവൈസി സംവിധാനങ്ങള് അത്ര ശക്തമല്ലെന്നാണ് ആര്ബിഐയുടെ കണ്ടെത്തല്.

ആഗോള മാനദണ്ഡങ്ങള്ക്ക് അനുസൃതമായി ഉപഭോക്താക്കളുടെ പണമിടപാടുകള് പരിശോധിക്കുന്നതിന് ശക്തമായ സംവിധാനം ഉറപ്പുവരുത്തുകയെന്നതാണ് പരിഹാരമെന്ന് ധനകാര്യ വിദഗ്ധര് പറയുന്നു.

ബാങ്കിങ് മേഖലയുടെ നിയന്ത്രണം ആര്ബിഐക്കാണെങ്കിലും കള്ളപ്പണം വെളുപ്പിക്കല് പോലുള്ളവ അന്വേഷിക്കാന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അധികാരമുണ്ട്.

സര്ക്കാരിന്റെ ഫിനാന്ഷ്യല് ഇന്റലിജന്സ് യൂണിറ്റും(എഫ്.ഐ.യു) നികുതി വകുപ്പും കള്ളപ്പണം വെളുപ്പിക്കല് സംബന്ധിച്ച കാര്യങ്ങള് നീരിക്ഷിച്ചുവരുന്നുണ്ട്.

സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ(സെബി)യും ഇന്ഷുറന്സ് റെഗുലേറ്ററി ആന്ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്.ഡി.എ.ഐ)യും തങ്ങളുടെ അധികാര പരിധിയിലുള്ള സാമ്പത്തിക സ്ഥാപനങ്ങള് കള്ളപ്പണം വെളുപ്പിക്കല് മാനദണ്ഡങ്ങള് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്.

X
Top