സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

കുട്ടനാടിന്റെ ദേശീയോത്സവം

കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. കേരളത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഏതൊരാളുടെയും മനസ്സിലേക്കോടി വരും നമ്മുടെ സ്വന്തം വള്ളം കളി. കേരളത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ് വള്ളംകളികള്‍. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്ത് നടക്കുന്ന വള്ളംകളി ഇന്ന് ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണവുമായി മാറിയിരിക്കുന്നു.

വള്ളംകളിയെ കേരള സര്‍ക്കാര്‍ ഒരു കായിക ഇനമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജലാശയങ്ങള്‍ ധാരാളമുള്ള കേരളത്തില്‍ ചേര രാജാക്കന്മാരുടെ കാലം മുതല്‍ക്കേ വഞ്ചികള്‍ ഒരു പ്രധാന ഗതാഗത മാര്‍ഗമായിരുന്നു.
കാലാന്തരത്തില്‍ വള്ളം കളി എന്നൊരു വിനോദ രൂപമായി അത് വികാസം പ്രാപിച്ചു. കേരളത്തില്‍ ചമ്പക്കുളം, ആറന്മുള, പായിപ്പാട്, ആലപ്പുഴ, താഴത്തങ്ങാടി എന്നീ സ്ഥലങ്ങളിലാണ് വള്ളംകളി പ്രധാനമായും നടന്നു വരുന്നത്.

ഇവയില്‍ ഏറ്റവും പ്രശസ്തമായതും ലോകമെമ്പാടും അറിയപ്പെടുന്നതും നെഹ്റു ട്രോഫി വള്ളംകളിയാണ്. പ്രസിദ്ധമായ ഈ ജലോത്സവം വര്‍ഷം തോറും എല്ലാ ആഗസ്റ്റ് മാസത്തിലെയും രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമട കായലിലാണ് നടക്കുന്നത്. ഈ ജലോത്സവം ഇന്ന് ഒട്ടനവധി മറുനാടന്‍ വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍ വള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ലായിരുന്നു ഇത്. ഇന്നും മുടക്കം കൂടാതെ ഈ ജലോത്സവം തുടരുന്നു.

ഇതുകൂടാതെ, ഓണക്കാലത്ത് നടക്കുന്ന മറ്റൊരു വള്ളംകളിയാണ് ആറന്മുളയിലേത്. ഇത് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വള്ളംകളിയായി കണക്കാക്കപ്പെടുന്നു.

X
Top