പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

കെഎസ്ആര്‍ടിസിയില്‍ ജനുവരിമുതല്‍ ഒന്നാംതീയതി ശമ്പളം

കൊല്ലം: കെ.എസ്.ആർ.ടി.സി.യില്‍ ജീവനക്കാരുടെ ശമ്പളം എല്ലാമാസവും ഒന്നാംതീയതി ലഭ്യമാകാൻ വഴിതെളിഞ്ഞു. 2025 ജനുവരി ഒന്നുമുതല്‍ മറ്റു സർക്കാർ ജീവനക്കാരെപ്പോലെ ഒന്നാംതീയതിതന്നെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍.

ബാങ്ക് കണ്‍സോർഷ്യത്തില്‍നിന്ന് കേരള ട്രാൻസ്പോർട്ട് ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനെ (കെ.ടി.ഡി.എഫ്.സി.) ഒഴിവാക്കി പകരം കേരള ബാങ്കിനെ ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്.

ശമ്ബളവിതരണത്തിനുള്ള തുകയ്ക്കായി 150 കോടി രൂപവരെ കേരള ബാങ്ക് കെ.എസ്.ആർ.ടി സി.ക്ക് വായ്പ നല്‍കും. കൂടാതെ ഒരു മാസത്തേക്ക് ശമ്പളത്തിനായി വേണ്ടിവരുന്ന തുകയായ 80 കോടി രൂപ ഓവർഡ്രാഫ്റ്റായും നല്‍കും.

ശമ്ബളം കൃത്യമായി നല്‍കിയശേഷം വരുന്ന തിരിച്ചടവിന് രണ്ടു ഘട്ടമായി സർക്കാർ നല്‍കുന്ന 50 കോടി രൂപയും കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്ന മറ്റ് വരുമാനവും ഉപയോഗിക്കും.

ഇതുസംബന്ധിച്ച്‌ അടുത്തിടെ സി.എം.ഡി., കേരള ബാങ്ക് അധികൃതർ, ബാങ്ക് കണ്‍സോർഷ്യം പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച്‌ മന്ത്രി കെ.ബി.ഗണേഷ്കുമാർ വിളിച്ചുചേർത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

എസ്.ബി.ഐ., പി.എൻ.ബി., കനറാ ബാങ്ക് തുടങ്ങിയവ ഉള്‍പ്പെട്ട ബാങ്ക് കണ്‍സോർഷ്യത്തില്‍ കേരള ബാങ്കിനെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള രജിസ്ട്രേഷനും മുദ്രപ്പത്രചെലവുകള്‍ക്കായി 9.62 കോടി രൂപ സർക്കാർ ഒഴിവാക്കിനല്‍കിയിരുന്നു.

ഇതോടെ നടപടിക്രമങ്ങള്‍ വേഗത്തിലായി. കേരള ബാങ്കിനുള്ള നബാർഡിന്റെ അനുമതിമാത്രമാണ് ഇനി അവശേഷിക്കുന്നത്. അതുകൂടി ലഭിച്ചാല്‍ ഡിസംബർ രണ്ടാംവാരംതന്നെ ബാങ്ക് കണ്‍സോർഷ്യത്തില്‍ കേരള ബാങ്ക് ഉള്‍പ്പെടും.

ശബരിമല സീസണ്‍ അവസാനിക്കുന്ന ജനുവരി രണ്ടാംവാരത്തിനുശേഷം അംഗീകൃത യൂണിയനുകളെ നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധന നടക്കുമെന്നതിനാല്‍ ഭരണകക്ഷി യൂണിയനുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

ഹിതപരിശോധനയില്‍ ഇത് മുഖ്യ പ്രചാരണവിഷയമാകാനും സാധ്യതയേറി.

X
Top