വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

കൊച്ചി മെട്രോയുടെ നഷ്ടം 340 കോടി രൂപ

കൊച്ചി: അഞ്ച് വർഷം മുമ്പ് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച കൊച്ചി മെട്രോ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഉണ്ടാക്കിയ പ്രവർത്തന നഷ്ടം 340 കോടി രൂപ. മുൻ വർഷത്തെ നഷ്ടം 334.90 കോടി രൂപയിൽ നിന്ന് 1.5 ശതമാനം വർധനവാണിത്.

അല്പം കൂടി വിശകലനം ചെയ്താൽ, പ്രസ്തുത അറ്റ നഷ്ടം കമ്പനി ഈ വർഷം നേടിയ മൊത്തം വരുമാനത്തേക്കാൾ വളരെ കൂടുതലാണ്. അതായത്, യാത്രാക്കൂലിയും ഇതര വരുമാനവും അടക്കം കമ്പനിയുടെ ആകെ വരുമാനം 142.31 കോടി രൂപ (2021 സാമ്പത്തിക വർഷത്തിൽ 167.46 കോടി രൂപ) പ്രസ്തുത കാലയളവിലെ 188.55 കോടി രൂപ പലിശ ചെലവുകൾക്കോ മറ്റു സാമ്പത്തിക ചെലവുകൾക്കോ പോലും പര്യാപ്തമായിരുന്നില്ല.

2022 മാർച്ച് അവസാനം വരെ സഞ്ചിത നഷ്ടം 1,477 കോടി രൂപയിൽ എത്തിയതായി കൊച്ചിയിൽ മെട്രോ റെയിൽ സർവീസ് നടത്തുന്ന കമ്പനിയായ കൊച്ചി മെട്രോ റെയിൽ പ്രോജക്ടിന്റെ (കെഎംആർഎൽ) കണക്കുകൾ കാണിക്കുന്നു.

2021-22 സാമ്പത്തിക വർഷത്തിൽ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം മൊത്തം 96,94,014 ആയിരുന്നു, ഈ സാമ്പത്തിക വർഷം ലഭിച്ച യാത്രാക്കൂലി വരുമാനം തുച്ഛമായ 30.78 കോടി രൂപയായിരുന്നു, ഇത് മെട്രോ സർവീസ് ഇതുവരെ കൈവരിച്ച യാത്രക്കാരുടെ കുറഞ്ഞ എണ്ണം വ്യക്തമാക്കുന്നു.

കെഎംആർഎൽ രേഖ പ്രകാരം, കേന്ദ്ര നികുതിയിനത്തിൽ ഇന്ത്യാ ഗവൺമെന്റും കേരള സർക്കാരും തങ്ങളുടെ സബോർഡിനേറ്റ് കടത്തിന്റെ മുഴുവൻ വിഹിതവുമായ 248.50 കോടി രൂപ വീതം നൽകിക്കഴിഞ്ഞു.

കമ്പനിയുടെ ഇക്വിറ്റി മൂലധനത്തിന്റെ ഭാഗമാണ് സബോർഡിനേറ്റ് കടം. “കൂടാതെ, സംസ്ഥാന നികുതികൾ തിരിച്ചടയ്ക്കുന്നതിന് 237.33 കോടി രൂപയും ഭൂമി ഏറ്റെടുക്കുന്നതിനായി 672.25 കോടി രൂപയും കേരള സർക്കാർ അനുവദിച്ചു,

അതിൽ 366 കോടി രൂപ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരളാ ബാങ്കിൽ നിന്ന് ബാക്ക്-ടു-ബാക്ക് ലോണായി സംഘടിപ്പിച്ചതാണ്” കെഎംആർഎൽ വ്യക്തമാക്കി.

X
Top